tag:blogger.com,1999:blog-46832379166443484222024-02-21T19:08:30.259-08:00കണക്കൂര്‍ (kanakkoor)കണക്കൂര്‍ ആര്. സുരേഷ്കുമാര്‍ (Kanakkoor R. Sureshkumar) മലയാളികളോടും മലയാളത്തിനോടും സംവദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു NRK മലയാളി.kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.comBlogger132125tag:blogger.com,1999:blog-4683237916644348422.post-15704060275818226722024-01-12T17:29:00.000-08:002024-01-12T18:11:00.367-08:00 നിഴല്‍ വീണ നക്ഷത്രം (നാടകം)<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1QQ-Y4IOR-S19witltFtuhj7MO5Aly-zMU-0SwspjvT4EvkHWqgBBNhpGFX5pqy_OJyRkBHbvEta2tJ0WBAgryn67Fuf5JT7Fgr6Ep6CGMZznIG7rFa4T83xSjSJxhu8PAPhjaTwGJ-eSLmGRn4jZinWeGTQ2X2IvOD61hHdWf4MebZwi6svSgXW-Xohz/s3046/20240113_065408.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3046" data-original-width="2108" height="312" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1QQ-Y4IOR-S19witltFtuhj7MO5Aly-zMU-0SwspjvT4EvkHWqgBBNhpGFX5pqy_OJyRkBHbvEta2tJ0WBAgryn67Fuf5JT7Fgr6Ep6CGMZznIG7rFa4T83xSjSJxhu8PAPhjaTwGJ-eSLmGRn4jZinWeGTQ2X2IvOD61hHdWf4MebZwi6svSgXW-Xohz/w215-h312/20240113_065408.jpg" width="215" /></a></div><br />നിഴല്‍ വീണ നക്ഷത്രം (നാടകം)<br />കാവാലം മാധവന്‍കുട്ടി<br /><br />ദേശീയതയെ മതാതിഷ്ഠിതമായി കാണുന്ന ഇക്കാലത്ത് വായിച്ചിരിക്കേണ്ട ഒരു നാടകമാണ് കാവാലം മാധവന്‍കുട്ടിയുടെ നിഴല്‍ വീണ നക്ഷത്രം. ദേശസ്നേഹത്തിന്റെ പേരില്‍ ഒരുമിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ വഞ്ചിനാഥ അയ്യര്‍ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കി പറയുന്നു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ അധികം പ്രശസ്തി ലഭിക്കാത്ത ഒരു ഏടിലേക്ക് ഈ നാടകം വെളിച്ചം വീശുന്നു. ആലപ്പുഴ ജന്മനാടായ കാവാലം മാധവന്‍കുട്ടി ഡല്‍ഹിയില്‍ സ്ഥിര താമസമാണ്. ഡല്‍ഹിയുടെ സാംസ്കാരിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യവുമാണ്. <br /><br />1886-ല്‍ സെങ്കോട്ടയില്‍ ജനിച്ച വഞ്ചിനാഥ അയ്യര്‍ എന്ന തമിഴ് ബ്രാഹ്മണന്, അന്ന് നാട് അടക്കി ഭരിച്ച വിദേശ ശക്തികളോട് പോരാടുന്നതാണ് ഇതിവൃത്തം. സ്വാതന്ത്ര്യ സമര പ്രവര്‍ത്തകരെ പോലീസ് അന്വേഷിച്ചു വരുന്ന രംഗമൊക്കെ രസകരമായിട്ടുണ്ട്. ചില രംഗങ്ങള്‍ അരങ്ങില്‍ അവതരിപ്പിക്കാന്‍ ലേശം പാടു പെടേണ്ടിവരുമെന്ന് തോന്നി. എന്നാല്‍ നാടകീയത ചേര്‍ത്ത് ഭംഗിയാക്കാവുന്ന പല രംഗങ്ങളുണ്ട്. ഒരു തമ്പുരാട്ടിയുടെ പ്രണയം പഴയമട്ടിലുള്ള പ്രണയ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. പഴയ കാലത്തെ പുനസൃഷ്ടിക്കാന്‍ ആ പ്രണയ രംഗം ധാരാളം. ഒട്ടും മുഷിയാതെ വായിക്കാവുന്ന ഒരു നാടക പുസ്തകം എന്ന് നിസ്സംശയം പറയാം.<br />ബോധി ബുക്സ്- കായംകുളം പ്രസിദ്ധീകരിച്ച പുസ്തകത്തിന് 110 രൂപ. <br /><br /><p></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-29691761743192054812023-07-06T01:38:00.002-07:002023-07-06T01:47:15.626-07:00 കഥ - അസന്തുലിതം കേള്‍ക്കാം..<p> കഥ - അസന്തുലിതം- കലാകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചത്. വായനാലോകത്തില്‍ പ്രവിജയുടെ ശബ്ദത്തില്‍...</p><p><br />https://www.youtube.com/watch?v=MwakDXdka2c</p><p><br /></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-17132853887383678472022-11-29T18:01:00.002-08:002022-11-29T18:05:18.291-08:00Goshala | Kanakkur r suresh kumar | Malayalam Stories | Banna Chennamangallur<p>കഥ ഗോശാല ബന്ന മാഷ് (ബന്ന ചേന്ദമംഗല്ലൂര്‍) വായിച്ചത് കേള്‍ക്കാം..☺<br /><br /></p><p><a href="https://www.youtube.com/watch?v=E5dUkFLWQTU">https://www.youtube.com/watch?v=E5dUkFLWQTU</a> </p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-39098627534934216182022-11-29T17:42:00.002-08:002022-11-29T17:44:43.331-08:00STRAWBERRYKAL VILKUNNA PENNU(സ്ട്രോബെറികള്വില്ക്കുന്ന പെണ്ണ്)Written by Kanakkoor R Suresh Kumar<p></p><p><a href="https://www.youtube.com/watch?v=azwb-s0G3Uc&t=52s">https://www.youtube.com/watch?v=azwb-s0G3Uc&t=52s</a> <br /></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-5577547103228214932022-10-01T06:40:00.002-07:002022-10-01T06:43:18.787-07:00 മഴവില്ലുപോലെ അച്ഛന്<p><b>കഴിഞ്ഞ ദിവസം മുംബൈയുടെ ആകാശത്ത് മഴവില്ല് വിരിഞ്ഞു കണ്ടു. മഹാനഗരത്തില്‍ ഇത് അപൂര്‍വ്വ കാഴ്ചയാണ്. മഴവില്ല് വിരിയുന്നുണ്ടാകാം. പക്ഷെ നഗരജീവിയുടെ കണ്ണുകളില്‍ അത് പെടുന്നുണ്ടാവില്ല. </b></p><p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0ll5IzxD84jhG-VHFSDC0maZ6zqSfoXoNEmEmhchS7ZNyz_SStDkbPeHJ1-laVpakiVdTQkR5Qpxy2D4Z4fJ6gOn_0WuZjBDClZPHUuK8KGYi0EjXBKp1yRUDZalKyl4XWMSGiZ9phV54gCepPA2iXx9d-_MOeIpDiCtTorFbV7fKCV2mywii2-TrPQ/s322/raibow.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="322" data-original-width="258" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0ll5IzxD84jhG-VHFSDC0maZ6zqSfoXoNEmEmhchS7ZNyz_SStDkbPeHJ1-laVpakiVdTQkR5Qpxy2D4Z4fJ6gOn_0WuZjBDClZPHUuK8KGYi0EjXBKp1yRUDZalKyl4XWMSGiZ9phV54gCepPA2iXx9d-_MOeIpDiCtTorFbV7fKCV2mywii2-TrPQ/s320/raibow.jpg" width="256" /></a></b></div><b>കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് അച്ഛന്റെ വേര്‍പാട് ഉണ്ടായത്. ചടങ്ങുകള്‍ നടക്കുന്നതിന് ഇടയില്‍ ഒരു ദിവസം കുടുംബ വീടിന്റെ മുകളില്‍ ആകാശത്ത് ഇതുപോലെ മഴവില്ലു വിരിഞ്ഞു. അച്ഛന് നിര്‍മ്മിച്ച വീടാണ്. ഒരു കമാനത്തില്‍ സുരേഷ് ഭവന് എന്ന് വീട്ടു പേര് എഴുതിയ വീട്. മൂത്ത പുത്രന് ആയതിനാല്‍ ആകണം എന്റെ പേര് തന്നെ അച്ഛന് വീടിന് നല്‍കിയത്. അച്ഛന് ആ വീടിന്റെ ഒരു ഭാഗമായിരുന്നു. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പ് തൊടാത്ത ഒരു ഭാഗവും ആ വീടിനുണ്ടാവില്ല. എന്തുകൊണ്ടെന്നറിയില്ല... മഴവില്ല് അച്ഛനെ ഓര്‍മ്മിപ്പിച്ചു. <br />അദ്ധ്യാപകന് ആയി സര്‍വീസ് പൂര്‍ത്തിയാക്കിയ വ്യക്തിയാണ് അച്ഛന്. ഏകദേശം നാലു പതിറ്റാണ്ടുകാലം അദ്ദേഹം അദ്ധ്യാപകന്റെ റോളില്‍ ഉണ്ടായിരുന്നു. മണ്ണഞ്ചേരി സ്കൂളില്‍ അപ്പര്‍ പ്രൈമറി ക്ലാസില്‍ എന്റെയും അദ്ധ്യാപകന് ആയിരുന്നു അദ്ദേഹം. പിന്നീട് ആലപ്പുഴ ഗേള്‍സ് ഹൈസ്കൂളിലേക്ക് മാറി. നല്ല ഒരു അദ്ധ്യാപകന് ആയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവില്‍ ഇഷ്ടമുള്ള ആള്. ഇംഗ്ലീഷും കണക്കും പഠിപ്പിക്കാന്‍ നല്ല സിദ്ധി ഉണ്ടായിരുന്നു. അച്ഛനെ ഒരിക്കല്‍ ആലപ്പുഴയില്‍ ഒരു ആശുപത്രിയില്‍ കൊണ്ടുചെന്നപ്പോള്‍ പഴയ ഒരു വിദ്യാര്‍ത്ഥിനിയെ കണ്ടു. അവിടെ നഴ്സാണ്. അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും പരസ്പരം തിരിച്ചറിഞ്ഞ് സ്നേഹവും ബഹുമാനവും പങ്കുവച്ചു. എങ്കിലും ഒരു അദ്ധ്യാപകന് ആകേണ്ട ആളായിരുന്നില്ല അച്ഛന് എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്. ഒരുപാട് തിരക്കുകള്‍ ഉള്ള ഒരു ഫാക്ടറിയിലെ സൂപ്പര്‍വൈസറുടെ വേഷമായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ചേര്‍ന്നത്. എല്ലാത്തിനും കൃത്യമായ പ്ലാനിങ് നിര്‍ബന്ധമായിരുന്നു അച്ഛന്. <br />12 വര്‍ഷങ്ങള്‍ മുമ്പ് ഞാന്‍ മുംബൈയിലെ സെന്‍ട്രല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉപരിപഠനം ചെയ്യുന്ന കാലം. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒരു മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങണമായിരുന്നു. വളരെ വര്‍ഷങ്ങള്‍ മുമ്പ് ഡിപ്ലോമ പഠിച്ചതുമായി ബന്ധപ്പെട്ടതാണ്. അതിനായി നാട്ടില്‍ പോയി ശ്രമിക്കണം. പക്ഷെ അത്ര പഴയ റിക്കോഡുകള്‍ എങ്ങനെ കിട്ടുമെന്ന് പിടിയില്ല. സന്ദര്‍ഭവശാല്‍ അച്ഛനോട് കാര്യം പറഞ്ഞു. പോയി ഒന്നു ശ്രമിക്കാം എന്ന് അദ്ദേഹം. ഞാന്‍ നിരുത്സാഹപ്പെടുത്തി എങ്കിലും അന്ന് 72 വയസ്സുള്ള അച്ഛന് തിരുവനന്തപുരത്തു പോയി. മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി എനിക്ക് അയച്ചുതന്ന് അത്ഭുതപ്പെടുത്തി. </b><br /><p></p><p><b>കഴിഞ്ഞ വര്‍ഷം മനോരമ ബ്യൂറൊ ഫാദേഴ്സ് ഡേയില്‍ ഒരു കുറിപ്പ് പത്രത്തിലേക്ക് ആവശ്യപ്പെട്ടു. ആ കുറിപ്പ് അതേപടിതന്നെ ചേര്‍ക്കാം- <br />''ഏതാനും മാസങ്ങള്‍ മുമ്പ് അച്ഛന് രാമചന്ദ്രപ്പണിക്കര്‍ സുഖമില്ലാതായി. ഇപ്പോള്‍ 83 വയസ്സ് പിന്നിട്ടിരിക്കുന്നു. ഒരു വീഴ്ചയെ തുടര്‍ന്നാണ് കുഴപ്പങ്ങള്‍ തുടങ്ങിയത്. ഫോണ്‍ വിളിക്കുമ്പോഴൊക്കെ നേരില്‍ കാണാനുള്ള ആഗ്രഹം പറയും. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ ചെന്നെത്താന്‍ കഴിയുന്നില്ല. വീഡിയോ വിളികളില്‍ അച്ഛന്റെ ക്ഷീണിച്ച മുഖം കാണുമ്പോള്‍, ശബ്ദം കേള്‍ക്കുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ ഉള്ളിലുണരും. കൂട്ടത്തില്‍ ഒരോര്‍മ്മ ഏഴോ എട്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയില്‍ നടന്ന എന്റെയൊരു പുസ്തക പ്രകാശനത്തെ സംബന്ധിച്ചാണ്. പരേതനായ ജോസ് കാട്ടൂര്‍ എന്ന കോളേജ് പ്രിന്‍സിപ്പലും എഴുത്തുകാരനുമായിരുന്നു ചടങ്ങില്‍ അദ്ധ്യക്ഷന്‍. ആലപ്പുഴയിലെ നിരവധി എഴുത്തുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. അവരുടെ പ്രസംഗ പരമ്പരയുണ്ടായി. ഇടയില്‍ തികച്ചും അപ്രതീക്ഷിതമായാണ് ജോസ് കാട്ടൂര്‍ സാര്‍ സദസ്സിലിരുന്ന എന്റെ അച്ഛനെ സംസാരിക്കുവാന്‍ ക്ഷണിച്ചത്. അങ്ങനെയൊരു കാര്യം ആരും ചിന്തിച്ചതു തന്നെയില്ല. അദ്ദേഹം മെല്ലെ നടന്ന് മൈക്കിനു മുമ്പിലെത്തി. അച്ഛന് എന്തു പറയുമെന്നായിരുന്നു എന്റെയും സന്ദേഹം. എന്നാല്‍ അന്നവിടെ നടന്നതില്‍ ഏറ്റവും മനോഹരമായ പ്രസംഗം ചെയ്തത് അച്ഛനായിരുന്നു എന്നതില്‍ അഭിമാനിക്കുന്നു. ഇന്നുമോര്‍ക്കുന്നു. ഏകദേശം നാല്പതു വര്‍ഷങ്ങളോളം സ്ക്കൂള് അദ്ധ്യാപകനായിരുന്ന അച്ഛന് എത്ര അനായാസമായാണ് അന്ന് സംസാരിച്ചത്..! അച്ഛന് സ്നേഹപൂര്‍വ്വം ആയുരാരോഗ്യസൗഖ്യം നേരുന്നു.''</b></p><p><b>ഈ കുറിപ്പ് മനോരമയില്‍ വന്നപ്പോള്‍ ചില നല്ല പ്രതികരണങ്ങള്‍ ഉണ്ടായത് ഓര്‍ക്കുന്നു. എല്ലാ മക്കള്‍ക്കുമുണ്ടാകും അച്ഛനെ കുറിച്ച് ഇത്തരം ഒരുപാട് ഓര്‍മ്മകള്‍. ഇത്തരം ഓര്‍മ്മകള്‍ എത്ര അമൂല്യമാണ് എന്ന് തിരിച്ചറിയുന്നത് പലപ്പോഴും അവര്‍ ഇല്ലാതായി കഴിയുമ്പൊഴാണ്. <br />ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്ത അച്ഛന് തെറ്റിയ ചില സന്ദര്‍ഭങ്ങള്‍ ഉണ്ട്. വീടിന് ചുറ്റുമുള്ള കുളങ്ങളും തോടുകളും മൂടിയതാണ് അതൊന്ന്. തെറ്റു മനസ്സിലാക്കി അവസാന കാലത്ത് അച്ഛന് എന്നോട് പറ്റുമെങ്കില്‍ കുളം ഒരെണ്ണം തിരികെ കുഴിച്ചിടാന്‍ പറഞ്ഞു. പണ്ടെങ്ങോ മൂടിപ്പോയ ഒരു കുളത്തെ മാസങ്ങള്‍ക്കു മുമ്പ് വീണ്ടടുത്തു. അത് കാണുന്നതിനു മുന്‍പ് അച്ഛന് ഞങ്ങളെ വിട്ടു പോയി. അച്ഛനുണ്ടായിരുന്നു എങ്കില്‍ ജെ സി ബി വന്നു മണ്ണു മാന്തി കുളത്തെ വീണ്ടെടുക്കുന്നത് ഒരു കുട്ടിയുടെ ഉത്സാഹത്തോടെ കണ്ടു നില്ക്കുമായിരുന്നു. പുറമെ പരുക്കനായി തോന്നുമെങ്കിലും ആവശ്യത്തിലേറെ ദയയും അനുകമ്പയും സൂക്ഷിച്ചിരുന്നു. അത് കണ്ടെത്താന്‍ ആര്‍ക്കും അത്ര എളുപ്പമായിരുന്നില്ല. <br />വാര്‍ദ്ധക്യ സഹജമായ ബുദ്ധിമുട്ടുകള്‍ അല്ലാതെ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലായിരുന്ന അച്ഛന് ഒന്നു തെന്നിവീണു. തലയില്‍ മുറിവുണ്ടായി. തുടര്‍ന്നാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. അതു പിന്നെ വഷളായി വന്നു. ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും അച്ഛന്റെ 84ാം പിറന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞത് വലിയൊരു സമാധാനമായി. കോവിഡിന്റെ താണ്ഡവം നടക്കുന്ന കാലമായിരുന്നു. പരമാവധി ശ്രദ്ധയോടെയാണ് ചെറിയ രീതിയില്‍ ചടങ്ങുകള്‍ പ്ലാന്‍ ചെയ്തത്. അയല്‍ക്കാരും ഏറ്റവും അടുത്ത ബന്ധുക്കളും മാത്രം. തികഞ്ഞ സന്തോഷത്തോടെ അച്ഛന് സഹകരിച്ചു. ഇലയില്‍ നിന്ന് ഉണ്ടു. എല്ലാവരോടും സംസാരിച്ചു. കൊച്ചുമക്കളുമായി ഫോട്ടോകള്‍ക്ക് ഇരുന്നു തന്നു. പെട്ടെന്ന് അച്ഛന് പ്രായം മറന്ന് ഒരു കുട്ടി ആയതുപോലെ. അനുജന്റെ മക്കളുമായി ചിലപ്പോള്‍ കുട്ടികളെ പോലെ ശണ്ഠ കൂടുന്നത് കാണാം. <br />അതിനിടെ അച്ഛന് കോവിഡ് വന്നു. തുടര്‍ന്ന് കോവിഡാനന്തര പ്രശ്നങ്ങള്‍ പലതും ഉണ്ടായി. അനുജന് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരുന്നു. സീരിയസാണ്. ഉടന്‍ വരണം എന്ന് അപ്പച്ചിയുടെ മകന് അറിയിച്ചപ്പോള്‍ ഉടന്‍ നാട്ടിലേക്ക് ടിക്കറ്റെടുത്തു. എന്നാല്‍ പുറപ്പെടുന്നതിനു മുമ്പ് അച്ഛന്റെ വിയോഗ വിവരം അറിഞ്ഞു. മിക്ക മറുനാടന്‍ മലയാളിക്കും ഉള്ള വിധിതന്നെ. സംസ്കാര ചടങ്ങുകള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടത്തി. ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം. ദേഹം അഗ്നിക്കു സമര്‍പ്പിക്കാനായി വെച്ചപ്പോള്‍ കുറച്ചുനേരം മഴ ആര്‍ത്തു പെയ്തു. ഞാനും നനഞ്ഞു.<br /><br />എന്തൊരു ചെറിയ അനക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യപ്പെടുന്ന കാലമാണ് ഇത്. എങ്കിലും അച്ഛന്റെ വിയോഗ വിവരവും മറ്റു കാര്യങ്ങളും ഞാന്‍ ആരുമായും അന്ന് പങ്കിട്ടില്ല. ഞങ്ങളുടെ മാത്രം ദുഖം. അത് ഉള്ളില്‍ ഉറഞ്ഞു കിടക്കട്ടെ എന്നു കരുതി. വളരെ അടുത്ത സുഹൃത്തുക്കള്‍ മാത്രം വിളിച്ചു. ചിലര്‍ അടുത്ത ദിവസങ്ങളില്‍ വീട്ടിലെത്തി. ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. കഴിഞ്ഞ ദിവസം കണ്ട മഴവില്ല് വീണ്ടും ഓര്‍മ്മകളുണര്‍ത്തി. ഇവിടെ കുറിച്ചിടുന്നു.. ഒക്ടോബര്‍ പത്തിന് അച്ഛന്റെ വിയോഗത്തിന്റെ ഒന്നാം ആണ്ട്.. അച്ഛനില്ലാതാകുമ്പോള്‍ ആര്‍ക്കും ഉള്ത്താങ്ങ് നഷ്ടപ്പെടും. മക്കളെക്കുറിച്ച് അച്ഛനോളം അഭിമാനം മറ്റാര്‍ക്കും ഉണ്ടാകില്ല എന്നതാകാം അതിനു കാരണം. </b></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqHBseCdIyQy9HSQBn89rMlQTtCA5DgI1g_KfyEn1QC5QGvbMcl_4O4leh6miLfxsGp6xMsb6mhjFMvQoyNUfCASljc7KGrsij4biEWbS4tIj4T7KEdlCPoSKtAcrgWg2tfY5y_bQQu3BocbKGrQWpHRDR6oc3PhCfxvD6Q1heYhe7h_fqzSqnm7ORaA/s3257/achan%202.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="3257" data-original-width="3157" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqHBseCdIyQy9HSQBn89rMlQTtCA5DgI1g_KfyEn1QC5QGvbMcl_4O4leh6miLfxsGp6xMsb6mhjFMvQoyNUfCASljc7KGrsij4biEWbS4tIj4T7KEdlCPoSKtAcrgWg2tfY5y_bQQu3BocbKGrQWpHRDR6oc3PhCfxvD6Q1heYhe7h_fqzSqnm7ORaA/s320/achan%202.jpg" width="310" /></a></div><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b> </b></p><p><b>അമ്മയ്ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം അച്ഛന്<br /> </b><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-pNUK4A2-4X4RJ14rRD-53v4B84HPkJSHHfpuZdPytte8o05hVosWGsV_kYk83VH0qL2mBgu4fm15EiunU8EdzJo864hZCdQvaXhMu052NElWw3xRAdYQ-KTjYRuE7mXIHCv_ePc7z_F8RS8Bwp-rJA5cp8SmaJMORFPCdliQEoXsnrQjfzmvAeE9Mw/s1051/%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B0%E0%B4%AE.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1051" data-original-width="1051" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-pNUK4A2-4X4RJ14rRD-53v4B84HPkJSHHfpuZdPytte8o05hVosWGsV_kYk83VH0qL2mBgu4fm15EiunU8EdzJo864hZCdQvaXhMu052NElWw3xRAdYQ-KTjYRuE7mXIHCv_ePc7z_F8RS8Bwp-rJA5cp8SmaJMORFPCdliQEoXsnrQjfzmvAeE9Mw/s320/%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B0%E0%B4%AE.jpg" width="320" /></a></b></p><b> മനോരമയില്‍ വന്ന കുറിപ്പ്<br /><br /><br /><br /><br /><br /></b><p></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-48488820656871462652022-05-03T08:20:00.000-07:002022-05-03T08:20:24.380-07:00ധാരാവി <p><span style="font-size: x-small;"></span></p><div class="separator" style="clear: both; text-align: center;"><span style="font-size: x-small;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdKm5QNJ9Li-LkYVjmHluvTUJLYt9wSAC8d_wJYi_p_NDemKe6B7DspVGXB3STGvYKt_u_m7P-m7mFcF8FHs7ldcava87mKLjHa4fnTtS8lrXUDvRPDdNxTTlFViJ0whe25vw7MNOcpY0pyaTa2QNnN3fN9UOqTYsMDGdP5ViSx9YrJXBwpq9eEZMXRg/s4624/20220501_162447.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4624" data-original-width="2604" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdKm5QNJ9Li-LkYVjmHluvTUJLYt9wSAC8d_wJYi_p_NDemKe6B7DspVGXB3STGvYKt_u_m7P-m7mFcF8FHs7ldcava87mKLjHa4fnTtS8lrXUDvRPDdNxTTlFViJ0whe25vw7MNOcpY0pyaTa2QNnN3fN9UOqTYsMDGdP5ViSx9YrJXBwpq9eEZMXRg/s320/20220501_162447.jpg" width="180" /></a></span></div><span style="font-size: x-small;"><br />മുംബൈ സയണിലെ സെൻട്രൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉപരിപഠനം ചെയ്യുന്ന കാലത്ത് സഹപാഠികളിൽ ഒരാൾ ധാരാവിയിൽ നിന്നായിരുന്നു. അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് എത്രയോ വട്ടം ധാരാവിയിലെ ഇടുങ്ങിയ വഴികളിലൂടെ നടന്ന് പോയതാണ്...! മനുഷ്യജീവിതത്തിൻ്റെ വേറിട്ട കാഴ്ചകൾ! എന്നാൽ സിനിമകൾ പകർന്ന ഒരു ധാരാവിച്ചിത്രമുണ്ട്. അതാണ് ശരാശരി മലയാളിക്ക് ധാരാവി. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഒളിച്ചു കഴിഞ്ഞ ഒരു ഭൂതകാലം ധാരാവിയ്ക്ക് ഉണ്ടായിരിക്കാം. എന്നാൽ ഇന്നവിടം എത്രയോ മാറി. മൈക്രോ വ്യവസായങ്ങളുടെ കേന്ദ്രമാണത്. ഒരു വ്യവസായത്തിൽ നിന്നുള്ള scrap മറ്റൊരു വ്യവസായത്തിന് raw material ആകുന്നു ഇവിടെ. ഒരുതരം ശൂന്യമാലിന്യ പദ്ധതി. ഇതു കണ്ടാണ് പണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ധാരാവിയെ കണ്ടു പഠിക്കാൻ ബ്രിട്ടണിലെ വ്യവസായികളെ ഉപദേശിച്ചത്.</span><p></p><p><span style="font-size: x-small;"> എൻ്റെ പഴയ സഹപാഠിയുടെ മകൾ MBBS നല്ല നിലയിൽ പൂർത്തിയാക്കി. അവൾ മറ്റെങ്ങും ജോലിയ്ക്ക് ശ്രമിക്കില്ലത്രേ. ധാരാവിയിലെ സാധാരണക്കാരുടെ ആരോഗ്യ പ്രവർത്തനങ്ങൾക്കു വേണ്ടി അവിടെത്തന്നെ അവൾ തുടരും എന്ന ശുഭവാർത്ത അറിഞ്ഞ സന്തോഷത്തിലാണ് ഈ കുറിപ്പ്.</span></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-21248450453144105632022-04-26T06:46:00.000-07:002022-04-26T06:46:27.519-07:00ഇലഞ്ഞികൾ പൂത്തു<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZLDfj3R7FaJxDDfcW1yO20LYO4Fp4atZgdKZU9iVcSf5GYvrdmykKCZrNLvC-s6HQEz-KcWPR_GY7xmZjNJxWVrQt-T-mV6vKQa_AhCkywVfbYMshPo1cK5Mt0IFV_45USw17mDf7o5MjU5SFFQMTgnhi4oKbYsuPgH1bIb4NCRGXF8t-o6TFSx6Jyw/s3402/20220426_064652.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3402" data-original-width="2604" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZLDfj3R7FaJxDDfcW1yO20LYO4Fp4atZgdKZU9iVcSf5GYvrdmykKCZrNLvC-s6HQEz-KcWPR_GY7xmZjNJxWVrQt-T-mV6vKQa_AhCkywVfbYMshPo1cK5Mt0IFV_45USw17mDf7o5MjU5SFFQMTgnhi4oKbYsuPgH1bIb4NCRGXF8t-o6TFSx6Jyw/w245-h320/20220426_064652.jpg" width="245" /></a></div><br /> ഏപ്രിലേ നന്ദി..<p></p><p>ഇവിടെയും ഇലഞ്ഞികൾ പൂത്തു.</p><p>കുഞ്ഞു കമ്മലുകൾ പോലെ പൂക്കൾ.</p><p>മോഹിപ്പിക്കുന്ന മണം...</p><p>ഏപ്രിലേ നന്ദി..</p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-23334689649218033872021-07-31T12:25:00.005-07:002021-07-31T12:25:33.062-07:00രണ്ടു മഴകൾ തമ്മിൽ <p> ഇവിടെ സീല്‍ക്കാര ശബ്ദമായി</p><p>ജാലകത്തിനപ്പുറം നിലയ്ക്കാതെ</p><p>ഒറ്റച്ചിലമ്പണിനൃത്തം</p><p>പെരുംമ്പറയേറ്റം</p><p>രുദ്രതാണ്ഡവം..</p><p>ചുഴറ്റിയെറിയുന്നയുന്മാദം</p><p>തീരാത്തയാവേശമീ പെയ്ത്തിന്... </p><p>അവിടെയുണ്ടോ പെണ്ണേ മഴ?</p><p><br /></p><p>ഇവിടെയുണ്ടാര്ദ്രമായ് </p><p>എന്തോ വിഷാദവും വീര്‍പ്പുമായ്...</p><p>ചെറുപുഴകളാകാന് വെമ്പി</p><p>വഴി മുട്ടിയ</p><p>ഇന്നലത്തേ പെയ്ത്തോര്മ്മകള്.</p><p>വെറുതേ പരിതപിക്കുന്നു..</p><p>പങ്കുവച്ചു വിതുമ്പുന്നു..</p><p>അവിടം തണുത്തുകാണുമല്ലേ..?</p><p><br /></p><p>പൊള്ളിക്കിടപ്പായിരുന്നുള്ളം,</p><p>അവിച്ചിലിലേക്കായിരുന്നു പെയ്തിറക്കം.</p><p>എങ്കിലും ചൂട് മായാതെ-</p><p>യുള്ളിലിനിയും തങ്ങി നില്പുണ്ട്</p><p>കടപുഴക്കത്തിന്റെ ഭീതിയായി...</p><p><br /></p><p> ഇവിടെ നീര്‍ക്കെട്ടുകളില്‍</p><p> നിരാശ പെയ്തു പൊഴിയുന്നു!</p><p> മാഞ്ഞ പുഴകള്‍ മടങ്ങിയെത്തുന്നു</p><p> വഴികള്‍ മായുന്നു</p><p> വീണ്ടുമാ മഴ കിനിഞ്ഞിറങ്ങുന്നു...</p><p> അറിയില്ല പ്രിയനേ, തോര്ന്നുതീരുമെന്ന്.</p><p><br /></p><p>നീയൊരു മഴപ്പാട്ടു മൂളുക പെണ്ണേ...</p><p>ഈ മഴയിലൂടെയതു കേള്‍ക്കാം..</p><p>നിന്നെയറിയാം നിര്‍വ്യാജം.</p><p>അവിഞ്ഞു വെന്ത നാളുകളില്‍</p><p>കൊതിച്ചതല്ലേ...</p><p>കുളിരിനായോര്ത്തതല്ലേ...</p><p>തുള്ളികളായി നീയെത്തുമ്പോള്‍</p><p>ഞാനിരിക്കാമീ ജാലകത്തിനിപ്പുറം...</p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com0tag:blogger.com,1999:blog-4683237916644348422.post-43448648801886981662021-06-24T07:06:00.001-07:002024-01-13T17:45:57.552-08:00 യു. എ ഖാദർ - ഓർമ്മകളിൽ<p> <span style="font-family: inherit;">യു. എ ഖാദർ... ഒരിക്കലെങ്കിലും നേരിൽ കാണണം എന്നു ഞാൻ മോഹിച്ച ഒരു എഴുത്തുകാരൻ. വല്ലാത്ത നഷ്ടബോധം ഉണ്ട്. ഒരു സംഭവം പറയട്ടെ.. 2011 ൽ V T പുരസ്ക്കാരത്തിന് എൻ്റെ രണ്ടു കഥകളും List ൽ ഉണ്ടായിരുന്നു. മുംബൈയിലെ training കഴിഞ്ഞ് ഞാൻ കാർവാറിലേക്ക് മടങ്ങിയ ശേഷമാണ് പുരസ്കാര പ്രഖ്യാപനം. പൂനയിലുള്ള ഒരു വലിയ എഴുത്തുകാരന് അവാർഡ് കിട്ടി. അന്ന് അവാർഡ് സമർപ്പിക്കാൻ എത്തിയത് യു. എ. ഖാദർ ആയിരുന്നു. അദ്ദേഹത്തിൻ്റെ അന്നത്തെ പ്രഭാഷണം എനിക്ക് ഒരു സുഹൃത്ത് റിക്കോർഡ് ചെയ്ത് അയച്ചു തന്നു. പ്രഭാഷണത്തിൻ്റെ ഭൂരിഭാഗം സമയവും അദ്ദേഹം എൻ്റെ രണ്ടു കഥകളെ കുറിച്ച് വളരെ ആഴത്തിൽ സംസാരിക്കുകയുണ്ടായി. അന്ന് ആ പ്രഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു - "ഇതു പോലെ ഒരു അവാർഡ് ഈ എഴുത്തുകാരന് കിട്ടേണ്ടതായിരുന്നു" . എനിക്ക് കിട്ടിയ ഏറ്റവും വലിയ പുരസ്കാരമായിരുന്നു ആ വാക്കുകൾ .</span></p><div dir="auto" style="font-family: inherit;">പിന്നീട് 2018 ൽ VT പുരസ്ക്കാരം എനിക്ക് ലഭിച്ചു. സി രാധാകൃഷ്ണൻ ആണ് അതിഥിയായി വന്നതും പുരസ്കാരം നൽകിയതും. പക്ഷെ , 2011 ലെ ആ വാക്കുകൾ നൽകിയത്ര സംന്താഷം 2018ൽ പുരസ്കാരം ലഭിച്ചപ്പോൾ തോന്നിയില്ല . നമ്മെ ഒരിക്കലും നേരിൽ കണ്ടിട്ടില്ലാതെ, എഴുത്തിലൂടെ ഒരു മനുഷ്യൻ അങ്ങനെ തിരിച്ചറിഞ്ഞതും കഥകൾ വായിച്ച ഓർമ്മയിൽ നിന്ന് ആ കഥകൾ മുഴുവൻ സദസിൽ പറഞ്ഞതും എനിക്ക് വലിയൊരു അത്ഭുതം ആയിരുന്നു. ഇനി ഒരിക്കലും അദ്ദേഹത്തെ നേരിൽ കാണാൻ കഴിയില്ലല്ലോ എന്ന വിഷമം ശരിക്കും നോവിക്കുന്നു. ആദരാഞ്ജലികൾ<span class="pq6dq46d tbxw36s4 knj5qynh kvgmc6g5 ditlmg2l oygrvhab nvdbi5me sf5mxxl7 gl3lb2sf hhz5lgdu" style="display: inline-flex; font-family: inherit; height: 16px; margin: 0px 1px; vertical-align: middle; width: 16px;"><img alt="🙏" height="16" referrerpolicy="origin-when-cross-origin" src="https://static.xx.fbcdn.net/images/emoji.php/v9/t80/1/16/1f64f.png" style="border: 0px;" width="16" /></span></div><div dir="auto" style="font-family: inherit;">ആ വീഡിയോയുടെ Link താഴെ ഇടുന്നു.</div><div dir="auto" style="font-family: inherit;"><span style="font-family: inherit;"><a class="oajrlxb2 g5ia77u1 qu0x051f esr5mh6w e9989ue4 r7d6kgcz rq0escxv nhd2j8a9 nc684nl6 p7hjln8o kvgmc6g5 cxmmr5t8 oygrvhab hcukyx3x jb3vyjys rz4wbd8a qt6c0cv9 a8nywdso i1ao9s8h esuyzwwr f1sip0of lzcic4wl py34i1dx gpro0wi8" href="https://youtu.be/6VIHfh_vM4Y?fbclid=IwAR1SyD2Jr0XDFiqYRNx9kyGeYeCVJFy9InQ_L3kDN-chdlZIAIJft0nsnjk" original_target="https://youtu.be/6vihfh_vm4y?fbclid=iwar1syd2jr0xdfiqyrnx9kygeyecvjfy9inq_l3kdn-chdlziaijft0nsnjk" rel="nofollow noopener" role="link" style="-webkit-tap-highlight-color: transparent; background-color: white; border-color: initial; border-style: initial; border-width: 0px; box-sizing: border-box; cursor: pointer; display: inline-block; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; list-style: none; margin: 0px; outline: none; padding: 0px; text-decoration-line: none; touch-action: manipulation; white-space: pre-wrap;" tabindex="0" target="_blank" waprocessedanchor="true" waprocessedid="ft8ed6">https://youtu.be/6VIHfh_vM4Y</a><div mcafee_wa_ann="{"rep":6,"cat":[147,179],"ufg":2,"url":"https://youtu.be/6vihfh_vm4y?fbclid=iwar1syd2jr0xdfiqyrnx9kygeyecvjfy9inq_l3kdn-chdlziaijft0nsnjk","dossierUrl":"https://youtu.be/6vihfh_vm4y?fbclid=iwar1syd2jr0xdfiqyrnx9kygeyecvjfy9inq_l3kdn-chdlziaijft0nsnjk"}" style="background-color: white; color: #050505; cursor: default; display: inline-block; float: none; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; padding: 0px 0px 0px 4px; position: relative; top: 2px; white-space: pre-wrap; z-index: 1;" waprocessedid="ft8ed6"></div></span></div><div><br /></div>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-69387613752846685402021-05-24T19:58:00.002-07:002021-05-24T19:58:46.331-07:00 പൊതി <p><span style="background-color: white;"><span style="color: #990000;">എന്തുകൊണ്ടെന്നറിയില്ല, പൊതിക്കെട്ട് അഴിക്കാനിരുന്നപ്പോള് കൈകള്‍ വിറച്ചു. റബ്ബര്‍ബാന്റുകള്‍ മാറ്റി ന്യൂസ്പ്പേപ്പര് തുറന്നു. അത്ര പഴയ പേപ്പറായിരുന്നില്ല അത്. ചിതകളുടെ ചിത്രം നിറഞ്ഞ ഒരു മുന്‍പേജ്.. ചില പീഡന വാര്‍ത്തകളില്‍ എണ്ണമയം പുരണ്ടിരുന്നു. ഇന്ത്യയുടെ ഭൂപടം പോലെ പരന്ന എണ്ണക്കറുപ്പ്.</span></span></p><p><span style="background-color: white;"><span style="color: #990000;">ഇനി ഇല വിടര്‍ത്തണം. വാടിയ വാഴയിലയുടെ മണം പരന്നു. ഇലയുടെ മടക്കുകള്‍ അഴിക്കാന്‍ തുടങ്ങിയപ്പോള്‍ കൈകളുടെ വിറയലേറി. തൈരൊഴിച്ച കുത്തരിച്ചോറും തേങ്ങാച്ചമ്മന്തിയും കാണുമെന്നറിയാം. കൂടെ ഉപ്പേരിയുണ്ടാകുമോ? നാടന്ചീരയുടെ അവിയലുണ്ടാകുമൊ?</span></span></p><p><span style="background-color: white;"><span style="color: #990000;">എത്ര വര്‍ഷങ്ങള്‍ക്കു ശേഷമാണ് അങ്ങനെയൊരു ഒരു പൊതി തുറക്കുന്നത്? ഇല വിടര്‍ത്തിയപ്പോള്‍ ഉള്ളില്‍ നിന്ന് എന്തോ ഉരുണ്ടിറങ്ങി താഴെവീണു. അശ്രദ്ധയെ സ്വയം പഴിച്ചുകൊണ്ട് തിരയുമ്പോള്‍ നിലത്തൊരു മാംസപിണ്ഡം. അത് സ്പന്ദിക്കുന്നു... നല്ലോര്‍മ്മകളുടെ കുപ്പായമിടുവിച്ച് ഞാന്‍ ചുമന്ന ഗൃഹാതുരതയുടെ വികൃതരൂപമോ അത്? പകച്ചുനിന്നപ്പോള്‍ അത് എന്നെനോക്കി പല്ലിളിക്കുന്നു...</span></span></p><p>==================================</p><p>കണക്കൂര്‍ ആര്. സുരേഷ്കുമാര്‍ 😞</p><div><br /></div>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com3tag:blogger.com,1999:blog-4683237916644348422.post-37147044366742495522021-01-03T05:10:00.001-08:002021-01-03T05:10:31.685-08:00<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4JyofzGMOxwu9J8WJlJrov275Pakj8u7NSi-3295xJpCdBGdlTJ6IRiBuXt_5AK_GdEP23SozQSSF4uaGoKTp-2LO4H_Cf4iPiTnXNySGjtuG9enfAP5b6KLrwKNFYB9Gj9T0kNvKxsGL/s723/Sunday+light+06.12.2020.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="723" data-original-width="632" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4JyofzGMOxwu9J8WJlJrov275Pakj8u7NSi-3295xJpCdBGdlTJ6IRiBuXt_5AK_GdEP23SozQSSF4uaGoKTp-2LO4H_Cf4iPiTnXNySGjtuG9enfAP5b6KLrwKNFYB9Gj9T0kNvKxsGL/s320/Sunday+light+06.12.2020.png" /></a></div><br /> <p></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-31332345504341469102020-11-20T18:54:00.001-08:002020-11-20T18:54:28.277-08:00<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKfYuAV8jyRdVKVTMKDCcx_pt2Dc3gBsEJa7k_SjBvEThwfGnghmyiXnhN02qiW-ioIq4cV3qxutWJdwgYhG6nIyZeGJ-wMr7bPex4h26yKpVZ5dDHMHYeEpDSWHjIVIGCCsJtK1P2IFbb/s790/Sunday+light+15.11.2020.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="790" data-original-width="672" height="529" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKfYuAV8jyRdVKVTMKDCcx_pt2Dc3gBsEJa7k_SjBvEThwfGnghmyiXnhN02qiW-ioIq4cV3qxutWJdwgYhG6nIyZeGJ-wMr7bPex4h26yKpVZ5dDHMHYeEpDSWHjIVIGCCsJtK1P2IFbb/w450-h529/Sunday+light+15.11.2020.png" width="450" /></a></div><br /><p></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-26931491116460881522020-11-08T18:24:00.000-08:002020-11-08T18:24:00.954-08:00<p></p><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhp7iOiadmq9jQzdUAntmSYPypnyKL_uhWi2XmMinY6HMCkeOOCps3abjGFpwA6H6awrNdBzgkgqGSQ_G3Dfc6mWwg2qy7woy0TOlBcOsn3vOspyP-huPYPEf8IPUkTQqmZWf5n9pU2EOwW/s1086/Sunday+Light+08.11.2020.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="866" data-original-width="1086" height="427" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhp7iOiadmq9jQzdUAntmSYPypnyKL_uhWi2XmMinY6HMCkeOOCps3abjGFpwA6H6awrNdBzgkgqGSQ_G3Dfc6mWwg2qy7woy0TOlBcOsn3vOspyP-huPYPEf8IPUkTQqmZWf5n9pU2EOwW/w375-h427/Sunday+Light+08.11.2020.png" width="375" /></a></div><br /> <p></p>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-22588577426859285632020-07-16T00:42:00.000-07:002020-07-16T00:42:13.146-07:00പുതു ലോകത്തിലെ പുതുശീലങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
അവിചാരിതമായുണ്ടാകുന്ന ചില കാര്യങ്ങള്‍ പലപ്പോഴും വ്യക്തികളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം. എന്നാല്‍ ചിലപ്പോള്‍ വലിയ ചില പ്രതിസന്ധികളും അതിനെ തുടര്‍ന്നുണ്ടാകുന്ന പുതിയ ലോകക്രമങ്ങളും മൂലം സമൂഹത്തിനു മുഴുവന്‍ ഇത്തരം മാറ്റങ്ങളുണ്ടായി എന്നു വരാം. ലോകത്തുണ്ടായിരുന്ന പല സമൂഹങ്ങളിലും രണ്ടു മഹായുദ്ധങ്ങള്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ചരിത്രം പറയുന്നുണ്ട്. ഏതാണ്ട് അതിനു സമാനമായ ഒരു അവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നുപോകുന്നത്. ഈ പ്രതിസന്ധി മനുഷ്യരാശി എങ്ങനെ അതിജീവിക്കുമെന്നതിന് ഇനിയും കൃത്യമായ ഒരു ഉത്തരം ലഭിച്ചിട്ടില്ല. ലോകം മുഴുവന്‍ പിടിച്ചുകുലുക്കിയ മഹാമാരി മനുഷ്യരുടെ സാമൂഹിക ജീവിതത്തില്‍ ഉണ്ടാക്കിയ പ്രതിസന്ധികള്‍ പലതാണ്. അതില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് നമുക്കുചുറ്റും ഉയര്‍ന്നു പൊന്തുന്ന സാമൂഹികമൂല്യങ്ങളുടെ പുതു സൂത്രവാക്യങ്ങള്‍. യുദ്ധം കഴിഞ്ഞാലും ബാക്കിയാകുന്ന ചിലതുണ്ട്. യുദ്ധശേഷം അവശേഷിക്കുന്ന അംഗഭംഗം സംഭവിച്ച മനുഷ്യരും മനസ്സിനും ശരീരത്തിനും വരുന്ന മുറിവുകളും കറുത്ത സ്മാരകങ്ങളായി നിലനില്ക്കും. പരസ്പരം യുദ്ധം ചെയ്ത രാജ്യങ്ങള്‍ വീണ്ടും അടുപ്പക്കാരാവുകയും നയതന്ത്രത്തിന്റെ പേരില്‍ സഹകരിക്കുകയും ചെയ്യും. പക്ഷെ നാശക്കെടുതി നേരിലനുഭവിച്ച മനസ്സുകളില്‍ നിന്നും കറുത്ത കാലത്തിലെ വെടിമരുന്നോര്‍മ്മകള്‍ മാഞ്ഞുപോയെന്നു വരില്ല. ലോകം മുഴുവന്‍ താണ്ഡവമാടിയ മഹാമാരി നിയന്ത്രണത്തിലെത്തിയാലും അതുണ്ടാക്കുന്ന ചില ശീലങ്ങളും ചില ശീലക്കേടുകളും അതിനു സമാനമായി നിലനില്‍ക്കുമൊ എന്നു ഞാന്‍ ഭയക്കുന്നു. എന്നാല്‍ നാം തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്. കോവിഡ് മഹാമാരിയുടെ പേരില്‍ ഉണ്ടാകുന്ന പല മാറ്റങ്ങളും അതിനു വളരെ മുമ്പുതന്നെ തുടങ്ങിയതാണ്. ഈ പകര്‍ച്ചവ്യാധിക്കാലം മാറ്റത്തെ ത്വരിതപ്പെടുത്തി എന്നുമാത്രം.<br />
<br />
വിദ്യാഭ്യാസം, സാമ്പത്തിക വിനിമയം, സാമൂഹിക സാഹിത്യ ചര്‍ച്ചകള്‍, ആരാധന, യാത്രകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ പല മേഖലകളിലും കോവിഡ് കാലത്തെ ശീലങ്ങള്‍ സ്ഥിരമായ ചില മാറ്റങ്ങളുമുണ്ടാക്കും എന്നുറപ്പാണ്. ഓണ്‍ലൈന്‍ ക്ളാസ്സുകളിലൂടെ വിദ്യാഭ്യാസ മേഖലയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ച് ഒട്ടനവധി ചര്‍ച്ചകള്‍ ഇതിനകം നമ്മള് ചെയ്തുകഴിഞ്ഞു. എന്നാല്‍ കോളേജുകളും സ്ക്കൂളുകളും എത്ര കാലം മുതല്ക്കുതന്നെ വെബ്പേജുകള്‍ വഴി വിവരങ്ങള്‍ പഠിതാക്കളേയും രക്ഷകര്‍ത്താക്കളേയും അറിയിച്ചു തുടങ്ങിയിരുന്നു. എന്റെ രണ്ടു മക്കളും സെല്‍ഫോണില്‍ വരുന്ന നോട്ടുകള്‍ പകര്‍ത്തുന്നത് ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. മൊബൈല്‍ മാറ്റിവെക്കൂ എന്നു പറയുമ്പോള്‍ അവര്‍ അദ്ധ്യാപകരുടെ സന്ദേശങ്ങള്‍ കാണിക്കും. ഭാഗികമായി പല വിദ്യാലയങ്ങളും അദ്ധ്യാപകരും ഈ സംഗതികള്‍ മുന്‍പേ ഉപയോഗിച്ചു തുടങ്ങിയതാണ്. ലോക്ക്ഡൗണ്‍ കാലം അവരുടെ പ്രവര്‍ത്തികള്‍ക്കു കൂടുതല്‍ സ്വീകാര്യത നല്‍കുകയാണ്. ഇനി ഭക്തിയുടെ കാര്യം. ചില ക്ഷേത്രങ്ങളില്‍ തൊഴുതു വരാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പണ്ടും ഉപയോഗിച്ചിരുന്നു. എന്നാല്‍ പൂജ ചെയ്യുവാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ പഴുതുകള്‍ തേടുകയാണിന്ന്. ദൈവങ്ങളുടെ പേരില്‍ മുന്‍പുതന്നെ നിരവധി ഫേസ്ബുക്ക് പേജുകള്‍ തുടങ്ങിയിരുന്നു. എനിക്ക് ഒരു ദൈവം ഫേസ്ബുക്കില്‍ സൗഹൃദ അപേക്ഷ പോലും നല്‍കിയിരുന്നു. ഇങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സാങ്കേതിക വിദ്യയുടെ കൈകടത്തല്‍ ഉണ്ടാകുന്നുണ്ട്. പുതിയ സാങ്കേതിക വിദ്യയുടെ ചുവടു പിടിച്ചു വന്ന നിരീക്ഷണ സംവിധാനങ്ങളാണ് അതില്‍ ഏറ്റവും വലിയ ഒരെണ്ണം. പണ്ട് മനുഷ്യരെ ഉപയോഗിച്ച് നിരീക്ഷണവും ചാരവൃത്തിയും നടത്തിയ ഇടങ്ങള്‍ ഇന്ന് യന്ത്രങ്ങള്‍ ഏറ്റെടുത്തു. സോവിയറ്റ് ചാരസംഘടനയായ കെ ജി ബിയുടെയും ഇസ്രായേലിന്റെ മൊസാദിന്റെയും സമാന സ്വഭാവമുള്ള നിരവധി സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ പിന്നീട് ലോകമെമ്പാടും പല ചര്‍ച്ചകള്‍ക്കും വഴിയൊരുക്കിയിരുന്നു. ജര്‍മ്മനിയുടെ സ്റ്റാസിയും സോവിയറ്റിന്റെ കെ ജി ബിയുമൊക്കെ 1990- 91 കാലയളവില്‍ ്രപവര്‍ത്തനം നിര്‍ത്തിയെന്നു പറയപ്പെടുന്നു. എന്നാല്‍ ഇത്തരം സംഘടനകള്‍ വെട്ടിയിട്ട വഴികളിലൂടെ സഞ്ചരിക്കാനും വിവരശേഖരണം നടത്തുവാനും എല്ലാ രാജ്യങ്ങളും ഭരണകൂടത്തിന്റെ രഹസ്യ ധാരണയോടെ സംഘങ്ങളെ ഉപയോഗിച്ചിരുന്നു. അവിടെയാണ് ഇപ്പോള്‍ പുതിയ നിരീക്ഷണ ഉപാധികളും ഹൈട്ടെക്ക് ഉപകരണങ്ങളും കടന്നെത്തിയത്. ഒട്ടനവധി ചാരപ്രവര്‍ത്തകര്‍ കഷ്ടപ്പെട്ട് ചെയ്തിരുന്നതൊക്കെ ഒരാള്‍ക്ക് ശീതീകരിച്ച മുറിയിലെ കമ്പ്യൂട്ടറിനു മുന്നില്‍ ഇരുന്ന് ചെയ്യുവാന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. കോവിഡ് രോഗിയുടെ സമ്പര്‍ക്കപ്പട്ടികയും റൂട്ടുമാപ്പും തയാറാക്കി വേണ്ട കരുതലുകള്‍ എടുക്കുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ബലപ്പെടുമെന്ന് നമ്മള് മനസിലാക്കുന്നു. സ്റ്റേറ്റ് അവിടുള്ള അംഗങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ചെയ്യുന്ന കാര്യമാണിത് എന്നതിനാല്‍ യാതൊരു പരാതിയ്ക്കും അടിസ്ഥാനമില്ല. എന്നാല്‍ രോഗം വീണ്ടും വരാവുന്ന ഒരു ആപത്താണെന്നും വീണ്ടും ഇത്തരത്തില്‍ ജനങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട് എന്നും സ്റ്റേറ്റ് പറഞ്ഞാല്‍ മറ്റൊന്നിനും പഴുതില്ല. നിങ്ങള്‍ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പ് ഇനിമുതല്‍ പ്രത്യേകം ഉണ്ടാകില്ല എന്നു മാത്രം. സാമൂഹിക ജീവിതം എന്ന സംജ്ഞയില്‍ വരുന്ന മാറ്റമാണ് മറ്റൊന്ന്. കൂട്ടായ്മകളുടെ പേരില്‍ ഇനി നമ്മള് പഴയ മട്ടില്‍ ഒത്തുകൂടിയിരുന്ന് ചര്‍ച്ചകള്‍ ചെയ്യുന്ന കാര്യം ബുദ്ധിമുട്ടാണ്. പകരം നമ്മള് ശീലിച്ച ഓണ്‍ലൈന്‍ പ്ളാറ്റുഫോമുകളെ പ്രേമിച്ചു തുടങ്ങുന്നു. ഇവിടെ രസകരമായ ഒരു വസ്തുതയുണ്ട്. കൊറോണയുടെ ഭീതി ഇത്ര കഠിനമായി പരന്നത് ഈ വര്‍ഷം മാര്‍ച്ചു മുതലായിരുന്നു. എന്നാല്‍ നമ്മുടെ ഓണ്‍ലൈന്‍ ഭ്രമം അതിനേറെ മുന്‍പേ തുടങ്ങിയിരുന്നു. മുംബൈയിലുള്ള, നിരവധി പുസ്തകങ്ങള്‍ എഴുതിയ ഒരു എഴുത്തുകാരനെ എനിക്കറിയാം. ഒരു പൊതുപരിപാടികളിലും ഇദ്ദേഹത്തെ കണ്ടിട്ടില്ല. അതൊക്കെ സമയ നഷ്ടം വരുത്തുന്നു എന്നാണു പരാതി. എന്നാല്‍ മിക്കവാറും അലക്ഷ്യകവിതകള്‍ എഴുതി വാട്ട്സാപ്പില്‍ അയച്ചു തരും. വാട്ട്സാപ്പ് പോലുള്ള മാധ്യമങ്ങള്‍ പ്രചാരം നേടിയ സമയം മുതല്‍ പൊതു ജീവിതത്തില്‍ നിന്നും മാറി വാട്ട്സാപ്പ് ജീവിതത്തിലേക്കു പരിപൂര്‍ണ്ണമായി ചേക്കേറിയ പല സുഹൃത്തുക്കളേയും എനിക്കറിയാം. അന്ന് അവരെ പരിഹസിക്കുകയും തിരുത്തുവാന്‍ ശ്രമിക്കുകയും ചെയ്തെങ്കിലും ഇപ്പോള്‍ ഞാനും അതേ വഴിയില്‍ ചരിക്കുന്നു. ഇനി നാളെ ആ വഴിതന്നെ തുടരുവാന്‍ നിര്‍ബന്ധിതനായേക്കും.<br />
<br />
മേല്പ്പറഞ്ഞതൊക്കെ സമൂഹത്തിന് ഏതെങ്കിലും തരത്തില്‍ കുഴപ്പങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണെന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. ആളുകള്‍ നേരില്‍ കാണാതെയുള്ള ജീവിതങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഇനിയുള്ള കാലം കിട്ടുമെങ്കില്‍ എല്ലാവരും ആ വഴി ചരിക്കുവാന്‍ നിര്‍ബന്ധിതരാകും. എന്നാല്‍ ഈ കാലത്ത് ഉണ്ടായ ചില ശീലങ്ങള്‍ തുടരണമെന്ന് മനസ്സുകൊണ്ട് ഞാന്‍ ആഗ്രഹിക്കുന്നു. രണ്ടു ദേശങ്ങളിലുള്ള വൈറസ്സിനു ചെയ്യാന്‍ കഴിയാത്തതും എന്നാല്‍ മനുഷ്യര്‍ക്കു ചെയ്യാന്‍ കഴിയുന്നതുമായ ഒരു കാര്യം ചികിത്സയ്ക്കും രോഗപ്രതിരോധത്തിനും വേണ്ടിയുള്ള അറിവുകള്‍ പങ്കുവെക്കുക എന്നതാണ്. കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരുടെ അറിവും പരിചയവും മഹാരാഷ്ട്രയില്‍ പ്രയോജനപ്പെടുത്തിയതിന്റെ ഗുണഫലം നമ്മള് കണ്ടതാണ്. മുംബൈ നഗരത്തിലെ രോഗപ്പകര്‍ച്ച അതുമൂലം കുറച്ചെങ്കിലും പിടിച്ചു നിര്‍ത്തുവാന്‍ കഴിഞ്ഞു. ഇതേ മാതൃക മറ്റുള്ള പ്രദേശങ്ങളിലും പ്രയോഗിക്കാവുന്നതാണ്. ലോകത്തെവിടെ വാക്സിന് കണ്ടുപിടിച്ചാലും നമ്മളെല്ലാം രക്ഷ പെടുമെന്ന് ഒരു ചിന്ത ഇതിനകം മനുഷ്യരിലെത്തിയിട്ടുണ്ട്. ഇങ്ങനെ നന്മകള് പങ്കുവെക്കപ്പെടണം എന്ന ബോധ്യവും പുതിയ ലോകക്രമങ്ങളില്‍ കാണുമെന്ന് വിശ്വസിക്കാം. <br />
<br />
Goa Malayali News Paper - 12- July 2020<br />
<div>
<br /></div>
</div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-21638883151452979742020-07-09T21:24:00.002-07:002020-07-09T21:24:34.164-07:00ശരീരത്തിന്റെ കലയും രാഷ്ട്രീയവും<div dir="ltr" style="text-align: left;" trbidi="on">
കാഴ്ചയുടെ അരങ്ങുകളില്‍ ശരീരത്തിന്റെ വസ്തുവല്‍ക്കരണവും പ്രതിഷ്ഠാപനവും പാര്ശവല്ക്കരണവും അതിനെത്തുടര്‍ന്നുണ്ടാകുന്ന വാദപ്രതിവാദങ്ങളും മനുഷ്യ ജീവിതവികാസത്തിന്റെ ഏതു ഘട്ടത്തിലായിരിക്കും ആരംഭിച്ചിരിക്കുക എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ശരീരവുമായി ബന്ധപ്പെട്ട പലവിധ കാഴ്ചകള്‍ മനുഷ്യരാശിയുടെ പുരോഗതിയോടൊപ്പം പടുത്തുയര്‍ത്തപ്പെട്ടു. ഭൂമിയെ പരുവപ്പെടുത്തിയുള്ള കൃഷിയ്ക്കും വേട്ടയാടലിനും മാത്രമല്ല കായിക വിനോദങ്ങള്‍ക്കും പിന്നെ കലയിലേക്കും ശരീരവും ശരീര സൗന്ദര്യവും ഉപയോഗപ്പെടുത്താമെന്നും ഉപഭോഗപ്പെടുത്താമെന്നും തിരിച്ചറിയപ്പെട്ടപ്പോള്‍ നിരവധി മേഖലകള്‍ ആ സൂത്രവാക്യങ്ങള്‍ ഉപയോഗിച്ചു തഴച്ചു വളര്‍ന്നു. നൃത്തവും നാടകവും തുടങ്ങി എത്രയോ കലാരൂപങ്ങളാണ് അത്തരത്തില്‍ ശരീരം ഉപയോഗിച്ച് കാഴ്ചയുടെ അരങ്ങിലെത്തിയത്! നമ്മുടെ വികാരങ്ങളേയും ദര്‍ശനങ്ങളേയും സിദ്ധികളേയും മറ്റുള്ളവര്‍ക്ക് അല്ലെങ്കില്‍ കാഴ്ചക്കാര്‍ക്കും കേള്‍വിക്കാര്‍ക്കും അനുഭവിക്കുവാന്‍ പാകത്തിന് സൃഷ്ടിച്ച് അവതരിപ്പിക്കുന്നതാണ് കല എന്നു പൊതുവില്‍ പറയുന്നത്. കല വിപ്ളവത്തിനു വേണ്ടി ഉപയോഗിക്കാവുന്ന ഒരു ആയുധമാക്കാം എന്ന് പിന്നീട് നമ്മള് കണ്ടെത്തുകയായിരുന്നു. സാമൂഹികമായി മാറി വരേണ്ട ചില അനിവാര്യതകള്‍ വേഗത്തില്‍ പ്രചരിപ്പിക്കാനും കൂടുതല്‍ ഫലസിദ്ധി ഉണ്ടാക്കുവാനും കല ഉപയോഗിക്കാം എന്ന കണ്ടുപിടുത്തം വെറും അസ്വാദനത്തിനുള്ള ഉപകരണമെന്ന കേവല ഉപയോഗത്തില്‍ നിന്നും കലയെ ഉയര്‍ത്തി. കലാകാരന്മാര് സാമൂഹ്യപ്രശ്നങ്ങളില്‍ നിര്‍ബന്ധമായി ഇടപെടണമെന്നു പോലും നമ്മളിന്നു വിശ്വസിക്കുന്നു. ഇവിടെയാണ് ശരീരം അടിസ്ഥാനമാക്കിയ കലയുടെ പ്രയോഗങ്ങളില്‍ ലിംഗഭേദത്തിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ശരീരത്തെ കലയുടെ മാധ്യമം ആക്കുമ്പോള്‍ അവിടെ സ്ത്രീശരീരവും പുരുഷശരീരവും വേറെവേറെ കാണണമെന്ന സിദ്ധാന്തവും നിര്‍മ്മിക്കപ്പെട്ടു. ഞാന്‍ സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ആണ്‍കുട്ടികളും അപൂര്‍വ്വം പെണ്‍കുട്ടികളും നാടകം ചെയ്യാറുണ്ടായിരുന്നു. ആണുങ്ങളുടെ നാടകത്തില്‍ പെണ്‍വേഷങ്ങള്‍ കെട്ടുന്നത് ആണുങ്ങള് തന്നെയും പെണ്ണുങ്ങളുടെ നാടകത്തില്‍ ആണ്‍വേഷങ്ങള്‍ പെണ്‍കുട്ടികള്‍ തന്നെ കെട്ടുകയും ചെയ്യുന്നതായിരുന്നു പതിവ്. ആദ്യകാലത്ത് കൊമേഴ്സിയല്‍ നാടകങ്ങളില്‍ പോലും പെണ്‍വേഷം കെട്ടിയിരുന്നത് മിക്കവാറും ആണുങ്ങളായിരുന്നു. മെല്ലെ സ്ത്രീവേഷങ്ങള് സ്ത്രീകള്‍ തന്നെ കെട്ടുന്നത് നാടകത്തിന്റെ മേന്മയെ വര്‍ദ്ധിപ്പിക്കുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. കലാരംഗങ്ങളില്‍ മാത്രമല്ല, മുന്‍പ് സ്ത്രീകള്‍ക്ക് അന്യമെന്നു കരുതിയ പല രംഗങ്ങളിലും ഇന്ന് ധൈര്യസമേതം ഭാരതസ്ത്രീകള്‍ കടന്നെത്തി. സ്ത്രീകള്‍ ടാക്സി വാഹനങ്ങള്‍ ഓടിക്കുന്നതൊക്കെ ഇന്നു വളരെ സാധാരണമായി. ഭാരത സമൂഹത്തില്‍ സ്ത്രീകള്‍ തുല്യത നേടിയത് ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോളല്ല. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട നിരവധി സാമൂഹിക പരിഷ്കര്‍ത്താക്കളുടെ നിരന്തരമായ പ്രവര്‍ത്തനങ്ങള്‍ ഇതിനു പിന്നിലുണ്ട്. സമൂഹത്തിന്റെ ചില കോണുകളിലെങ്കിലും ഇന്നും ലിംഗഭേദത്തിനെ കുറിച്ചും അതു സംബന്ധിച്ച പ്രശ്നങ്ങളെ കുറിച്ചും ചിലര്‍ വാചാലമാകുമ്പോള്‍ അതൊരു വലിയ പോരാട്ടത്തിന്റെ ഭാഗം ആണെന്ന കാര്യം പലപ്പോഴും നമ്മള് മറന്നുപോകുന്നു.<br />
<br />
സ്വന്തം ലിംഗഭേദത്തെ കുറിച്ചുള്ള വ്യക്തിപരമായ അനുഭവം തന്നെയാണ് ലിംഗവ്യക്തിത്വം കൊണ്ടു വിവക്ഷിക്കപ്പെടുന്നത്. ചില പ്രതീകങ്ങള്‍ സമൂഹം തന്നെ നിര്‍മ്മിക്കുകയോ സമൂഹത്തില്‍ സ്വയം ഉണ്ടായിവരികയോ ചെയ്യപ്പെട്ടു. വസ്ത്ര ധാരണം, മുടി, മീശയും താടിയും, സംബോധനകള്‍ തുടങ്ങി ആഹാര രീതി പോലും ഇങ്ങനെ രൂപപ്പെട്ടു വരുന്നു. പൊതുവെ മിക്കവരും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ പ്രതീകങ്ങളുമായി ഒത്തുപോകുന്നു. ഒരു യുവതി വഴിയരികില്‍ നിന്ന് പുകവലിച്ചാല്‍ കാഴ്ചക്കാര്‍ക്ക് അസ്വാഭാവികത തോന്നുന്നത് ഈ കാരണത്താലാണ്. അവള് മദ്യം വാങ്ങാന്‍ മദ്യഷോപ്പില്‍ എത്തിയാലും ചിലര്‍ അന്തം വിടുന്നത് ഇതേ കാരണത്തിലാണ്. കുറച്ചുകാലം മുമ്പുവരെ കുറ്റിയിട്ടു സുരക്ഷിതമാക്കിയ കുളിമുറികള്‍ സമൂഹത്തിലെ സമ്പന്ന വര്‍ഗ്ഗത്തിനു മാത്രം സ്വന്തമായിരുന്ന ഒന്നാണ്. നമ്മുടെ നാട്ടില്‍ കുളങ്ങളിലും പുഴകളിലും യാതൊരു സങ്കോചവും കൂടാതെ സ്ത്രീകള്‍ കുറച്ചുകാലം മുമ്പുവരെ കുളിച്ചു കൊണ്ടിരുന്നതാണ്. ഇന്നും വടക്കേ ഇന്ത്യയിലെ ചില ഉള്ഗ്രാമ്രപദേശങ്ങളില് സ്ത്രീകള്‍ കൂട്ടമായെത്തി വസ്ത്രങ്ങള്‍ മുഴുവന്‍ ഉരിഞ്ഞെടുത്ത് കഴുകി ഉണക്കാനിട്ട് നഗ്നരായി കുളിക്കുകയും കുളി കഴിഞ്ഞ് വരുമ്പൊഴേക്കും ഉണങ്ങുന്ന വസ്ത്രങ്ങള്‍ വീണ്ടും ഉടുത്തിട്ട് പോകുകയും ചെയ്യും. പെണ്ണിന്റെ കുളി ഒളിഞ്ഞു നിന്നു കാണുക എന്നത് മെല്ലെ ആണുങ്ങളുടെ ലൈംഗിക താല്പര്യത്തിന്റെ ഐക്കണായി മാറി. ഇതിന് ചില സിനിമാ സംവിധായകര്‍ പോലും വലിയ പ്രാധാന്യം നല്കി എന്നതു രസകരമായ കാര്യമാണ്. പെണ്ണിന്റെ ഭാഗിക നഗ്നത എന്നത് മെല്ലെ നമ്മള് ശരീരത്തിന്റെ രാഷ്ട്രീയ സൂത്രവാക്യമാക്കി മാറ്റി. കുട്ടിക്കു മുല കൊടുക്കുന്നതു പോലും രഹസ്യ കര്‍മ്മമായി അനുഷ്ഠിക്കേണ്ടതാണെന്ന് ഇന്ന് ചില സ്ത്രീകള്‍ വിശ്വസിക്കുന്നു. പെണ്മുലകള് വലിയൊരു സംഭവമായി നമ്മളിന്നു വിവക്ഷിക്കുന്നു. മുല കൊടുക്കുന്ന പെണ്ണിന്റെ മുഖചിത്രം ഒരു പ്രസിദ്ധീകരണത്തില്‍ വന്നപ്പോള്‍ ഉണ്ടായ കോലാഹലങ്ങള്‍ ഓര്‍ക്കുക. ചുംബിക്കുന്നതും മുലകള്‍ പ്രദര്‍ശിപ്പിക്കുന്നതും അവകാശ സമരമാകുമ്പോള്‍ ചേര്‍ത്തു വായിക്കാറുള്ള ഒരു ഏടാണ് മാറുമറയ്ക്കല്‍ പ്രക്ഷോഭം. കേരള നവോത്ഥാന ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട സംഭവമാണത്. 1859 ല്‍ ആണ് ഉന്നതകുലജാതരെ പോലെ മാറുമറച്ചതിന്റെ പേരില്‍ തെക്കന്‍ തിരുവിതാങ്കൂറില്‍ ചാന്നാര്‍ സമുദായത്തിലുള്ള സ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് അത് വലിയ പ്രക്ഷോഭങ്ങളിലേക്ക് നയിക്കപ്പെട്ടു. ഒടുവില്‍ ചാന്നാര്‍ സ്ത്രീകള്‍ക്കു മേല്‍വസ്ത്രങ്ങള്‍ ധരിക്കാമെന്ന് തിരുവിതാങ്കൂര്‍ രാജാവ് കല്‍പ്പന പുറപ്പെടുവിച്ചു. വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിന് നല്ല ഉദാഹരണമാണ് ചാന്നാര്‍ ലഹള എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ സംഭവം. ആളുകളെ മതം മാറ്റി സ്വമതത്തിലേക്കു ചേര്ത്തെടുക്കുവാന് സ്ത്രീകളുടെ മേല്‍വസ്ത്രം ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുമാണത്. സാമുദായികമായി അടിച്ചമര്‍ത്തപ്പെട്ട ചാന്നാര്‍ സമുദായത്തില്‍ പ്രവര്‍ത്തിച്ച ചില മിഷണറിമാര്‍ അവരെ അക്കാലത്തെ സവര്‍ണ്ണ സമുദായക്കാരുടെ ശ്വാസനകള്‍ ലംഘിച്ച് മാറുമറച്ചു നടക്കുവാന്‍ ആഹ്വാനം ചെയ്തതായി ചരിത്രം പറയുന്നു. ഇത് സാമൂഹിക സമത്വത്തിനു വേണ്ടി നടന്ന ഒരു ഐതിഹാസിക സമരമാണ് എന്ന് ചരിത്ര പണ്ഠിതര്‍ രേഖപ്പെടുത്തിയെങ്കിലും സി ബി എസ് സിയുടെ ഒമ്പതാം ക്ളാസിലെ ചരിത്രപുസ്തകത്തില്‍ നിന്നും ഈ പാഠഭാഗം 2019 മാര്‍ച്ചു മാസത്തില്‍ നീക്കിയതെന്തിനെന്നു മനസിലാകുന്നില്ല.<br />
<br />
ശരീരം അശ്ളീലമാകുന്ന ഈ കാലത്ത് നഗ്നത കൊണ്ടല്ലേ സമരം ചെയ്യേണ്ടത് എന്നു ചോദിച്ചുകൊണ്ടാണ് ഭാഗിക നഗ്നയായി കിടന്ന്, മക്കളെക്കൊണ്ടു ദേഹത്ത് ചിത്രം വരപ്പിച്ച് രെഹന ഫാത്തിമ എന്ന അക്ടിവിസ്റ്റ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു മുന്‍പ് ശബരിമലയില്‍ പോകാന്‍ ശ്രമിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ അവരുടെ പല വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ ചെറുതല്ലാത്ത കോളിളക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. സ്ത്രീശരീരത്തെ വെറും കെട്ടുകാഴ്ചയായി നോക്കിക്കാണുന്ന കപട സദാചാര സമൂഹത്തില്‍, പുരുഷന്മാര് ഒളിച്ചിരുന്നു കാണാന്‍ ശ്രമിക്കുന്നത് തുറന്നു കാണിക്കുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്ന് അവര്‍ വീഡിയോയ്ക്ക് ഒപ്പം എഴുതിയിരിക്കുന്നു. സ്ത്രീയുടെ ദേഹത്തെ മറ്റുള്ളവര്‍ ഉപകരണമാക്കി സ്ത്രീയ്ക്കെതിരെ ഉപയോഗിക്കുന്നത് അനുവദിക്കാതെ, സ്ത്രീകള്‍ തന്നെ ശരീരം ആയുധമാക്കണമെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഈ പ്രവര്‍ത്തിയുടെ പേരില്‍ പോലീസ് ജാമ്യമില്ലാവകുപ്പുകളോടെ കേസ് എടുത്തിട്ടുമുണ്ട്. പ്രസ്തുത വീഡിയോയില്‍ ശരീരത്തിലൂടെ ബ്രഷ് ഓടുമ്പോഴും അവര്‍ ഏറെ ഗൗരവത്തിലാണ്. കുട്ടികളും വീര്‍പ്പുമുട്ടിയാണ് ആ പ്രവര്‍ത്തി ചെയ്യുന്നത്. ഇത് ആ യുവതി സ്വയം ആസ്വദിച്ചു ചെയ്യുന്നതാണോ എന്നു പോലും കാഴ്ചയില്‍ സംശയം തോന്നാം. പിന്നിലൊളിച്ചിരിക്കുന്ന ആര്‍ക്കെങ്കിലും വേണ്ടിയാണ് ഒരു യുവതി ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അത് കഷ്ടം തന്നെ. എന്നാല്‍ വ്യവസ്ഥിതിക്കു വേണ്ടി മനസ്സുകൊണ്ടുറച്ചു പൊരുതാനാണെങ്കില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തി ഈ ലോകത്തിനു മുമ്പില്‍ നിവര്‍ന്നു നുല്ക്കുവാന് അവര്‍ക്കു കഴിയണം. കാരണം, ഒരാള്‍ക്ക് സമൂഹത്തില്‍ സമരം ചെയ്യുവാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. പക്ഷെ സമരങ്ങള്‍ സ്വാതന്ത്ര്യത്തിനായിരിക്കണം. അതേസമയം ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ തടയിടുന്നതുമാകരുത്. മാറു മറയ്ക്കാനും മറയ്ക്കാതിരിക്കാനും സമരങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്. <br />
<br />
Published in Goa Malayali News paper- 05 July 2020<br />
<div>
<br /></div>
</div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-73303831113696334222020-06-20T10:34:00.001-07:002020-06-20T10:34:49.486-07:00KERALA KITES EPISODE 15 PART 01<iframe allowfullscreen="" frameborder="0" height="270" src="https://www.youtube.com/embed/8c7bvJHFyeg" width="480"></iframe>kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com5tag:blogger.com,1999:blog-4683237916644348422.post-15534610128981959992020-06-19T08:17:00.000-07:002020-06-19T08:17:55.298-07:00വായനാദിന ഭീകരത...<div dir="ltr" style="text-align: left;" trbidi="on">
<div dir="auto" style="background-color: white; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; white-space: pre-wrap;">
<span style="color: #050505; font-family: Segoe UI Historic, Segoe UI, Helvetica, Arial, sans-serif;">തൊട്ടടുത്തുള്ള സുഹൃത്ത് എഴുതിയതു കാണാതെ, അവൻ അല്ലെങ്കിൽ അവൾ എഴുതിയ പുസ്തകം ഒന്നു തുറന്നുപോലും നോക്കാതെ, വിദേശ എഴുത്തുകാരുടെ പുസ്തകത്തെ കുറിച്ചു മാത്രം വീമ്പു പറയുന്നവരാണ് നമുക്കു ചുറ്റും ഇന്നു കൂടുതലും. </span><span style="background-color: transparent;"><span style="color: #050505; font-family: Segoe UI Historic, Segoe UI, Helvetica, Arial, sans-serif;">(അടുത്തകാലത്ത് ഒര പ്രമുഖ സാഹിത്യപ്രതിഭ തന്റെ ആശ്രിത പ്രേക്ഷകര്‍ക്കായി യുജീനിയൊ മൊണ്ടാലെയുടെ കവിത വായിക്കുന്നതു കേട്ടു!!!)</span></span></div>
<span style="color: #050505; font-family: Segoe UI Historic, Segoe UI, Helvetica, Arial, sans-serif;"><span style="font-size: 15px; white-space: pre-wrap;">വായന എന്നത് ഒരുതരം വീമ്പുപറച്ചിലാണിന്ന്.</span></span> <div dir="auto" style="background-color: white; color: #050505; font-family: "Segoe UI Historic", "Segoe UI", Helvetica, Arial, sans-serif; font-size: 15px; white-space: pre-wrap;">
പന്ത്രണ്ടു വർഷങ്ങൾ ഒരു ബഹുഭാഷാലൈബ്രറി നടത്തിയ അനുഭവത്തിൽ നിന്നാണിതു പറയുന്നത്. സോഷ്യൽ മീഡിയയിലെ ചില എഴുത്തുകാരോട് തുറന്നു പറയട്ടെ... സ്വന്തം രചനകൾ മാത്രം വീണ്ടും വായിച്ചും അതിൻറെ ലൈക്കുകൾ എണ്ണിയും ആത്മരതിയിൽ മുഴുകുന്ന നിങ്ങളോട് മാന്യവായനക്കാർക്കു പുച്ഛമാണ്. അവരതു പുറത്തു കാണിക്കാത്തത് നിങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല എന്ന തിരിച്ചറിവു കൊണ്ടാണ്... മാതൃദിനത്തിൽ മാത്രം അമ്മയെ കുറിച്ച് എന്തെങ്കിലും ഓർക്കുക എന്നപോലെ വായനാദിനത്തിൽ മാത്രം പുസ്തകം പൊടിതട്ടി തൊടുന്ന, എഴുത്തുകാർ എന്നു സ്വയം വിശേഷിപ്പിക്കുന്നവരുള്ള കാലം എത്ര ഭീകരമാണ്. അതുപോലും സൗജന്യമായി കിട്ടിയ പുസ്തകം ആയിരിക്കും! എങ്കിലും ഈ ബഹളത്തിനൊന്നുമില്ലാതെ അടങ്ങിയിരുന്ന് വായിക്കുന്നവരുണ്ട്. ചിലരെ അടുത്തറിയാം. അവർ ചിലപ്പോൾ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കില്ല. പൗലോകൊയ്ലൊയും ജെ കെ റോളിങ്ങിനേയും ഡാൻ ബ്രൗണിനേയും ഇ എൽ ജയിംസിനേയും മാത്രമല്ല, ഇ സന്തോഷ്കുമാറിനേയും ബെന്യാമിനേയും മീരയേയും സുഭാഷ്ചന്ദ്രനേയും പി ജെ ജെ ആന്റണിയേയും കെ ജി എസ്സിനേയും പി പി രാമചന്ദ്രനേയും പോലുള്ള നമ്മുടെ അനേകം സ്വന്തം എഴുത്തുകാരെ അവർ മനസിൽ സൂക്ഷിക്കുന്നു. അതെ. അങ്ങനെയും ചിലരുണ്ട്. ഈ വായനാദിനത്തിൽ അവർക്ക് ഹൃദയം കൊണ്ട് എന്റെ അഭിവാദ്യങ്ങൾ... </div>
</div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-31408201471944053102020-05-18T07:43:00.003-07:002020-05-18T07:43:38.039-07:00റൈറ്റ് സൈസിങ്ങ് എന്ന ജീവിതശൈലി<div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">ആര്‍ഭാടം നല്കുന്ന സുഖമെന്താണ്? കോറോണക്കാലത്ത് അല്ലെങ്കില്‍ കൊറോണാനന്തര കാലത്ത് ആഴത്തില്‍ ചിന്തിക്കേണ്ട ഒരു കാര്യമാണത്. രണ്ടും മൂന്നും വാഹനങ്ങളും ആവശ്യത്തിന്റെ രണ്ടിരട്ടി മുറികളുള്ള വീടുകളുമൊന്നും ഇന്നാരും ആര്‍ഭാടമായി കാണുന്നില്ല എന്നതാണത്ഭുതം. വീടു നിര്‍മ്മിക്കാന്‍ പദ്ധതി ഇടുമ്പോള്‍ത്തന്നെ പറമ്പു മുഴുവന്‍ നിറഞ്ഞു നില്ക്കുന്ന വീട് എല്ലാവരുടേയും മനസ്സില്‍ ഉണ്ടാകും. വിസ്താരമേറിയ മുറികള്‍. എല്ലാ മുറികള്‍ക്കും പ്രത്യേകം പ്രത്യേകം കുളിമുറി-കക്കൂസുകള്‍. എല്ലാ മുറികള്‍ക്കും ശീതീകരണി. ഇതൊക്കെ സാധാരണക്കാരന്റെ കൂടി ചിന്തയിലുള്ളതാണ്. അടുക്കള അടച്ചിട്ട് പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നത് പണ്ട് വല്ലപ്പോഴുമുള്ള ഒരു മാറ്റം എന്ന നിലയിലായിരുന്നു. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം അച്ഛന് മണ്ണഞ്ചേരിയിലെ മണ്ണാരപ്പിള്ളിയുടെ ചായക്കടയില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന പലഹാരങ്ങളുടെ രുചി ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന് പലര്‍ക്കും അതൊരു സ്ഥിരം പരിപാടിയാണ്. എല്ലാ ദിവസവും വൈകുന്നേരം എണ്ണപ്പലഹാരം പൊതിഞ്ഞുകെട്ടി വീട്ടില്‍ കൊണ്ടുപോകുന്നവരുടെ ആധിക്യം കാരണം എല്ലാ മുക്കുകളിലും ഇത്തരം പലഹാരക്കടകള്‍ നിരവധി മുളച്ചു വരുന്നു. ഇറച്ചി, മീന്‍ , മദ്യം എന്നിവയുടെ ഉപയോഗം വളരെ വര്‍ദ്ധിച്ചു. കുറച്ചുനാള്‍ മുമ്പ്, തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കു പോയ ഒരു യാത്ര ഓര്‍ക്കുന്നു. വഴിക്ക് ചായ കുടിക്കുവാനായി ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തി. ഞങ്ങള്‍ രണ്ടുപേര്‍ ചായയും പഴംപൊരി എന്നറിയപ്പെടുന്ന ഏത്തയ്ക്കയപ്പവും കഴിച്ചു. എത്രയെന്നു ചോദിച്ചപ്പോള്‍ ചായക്കടക്കാരന് ഇരുപതു രൂപയെന്നു പറഞ്ഞു. വെറും ഇരുപതു രൂപ മാത്രം! മുംബൈയിലെ മലയാളിക്കടയില് ഒരു ഏത്തയ്ക്കയപ്പത്തിനു മാത്രം ഇരുപതു രൂപ കൊടുക്കണം. അയാള്‍ക്കു തെറ്റിയതാകും എന്നുകരുതി നോക്കുമ്പോള്‍ കടയുടെ മുന്നിലെ വിലവിവരപ്പട്ടിക കണ്ടു. ചായ-അഞ്ചു രൂപ. ഏത്തയ്ക്കയപ്പം-അഞ്ചുരൂപ. വട-അഞ്ചുരൂപ. ഉപഭോഗം കൂടുമ്പോള്‍ വില കുറയുന്നു എന്ന പാഠം ഓര്‍മ്മ വന്നു. എണ്ണപ്പലഹാരങ്ങള്‍ക്ക് വില കുറയുന്നു. അതിനൊത്ത് നിരവധി പുതിയ ആശുപത്രികള്‍ മുളച്ചു പൊന്തുന്നു. ജീവിതശൈലീരോഗങ്ങള്‍ക്കു ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം കൂടുന്നുണ്ടല്ലോ? സത്യത്തില്‍ ആര്‍ഭാട ജീവിതം നമ്മളെ കബളിപ്പിക്കുകയല്ലേ? ചെറിയ ദൂരം പോലും നടന്നു പോകാതെ വാഹനത്തില്‍ പോകുന്ന നമ്മള് നമ്മെത്തന്നെ കബളിപ്പിക്കുകയാണ്. നടക്കുവാനുള്ള കഴിവ് മെല്ലെ ചിലര്‍ക്കു നഷ്ടപ്പെട്ടുപോയാല്‍ അതിശയപ്പെടേണ്ടതില്ല. ശീതീകരണി സ്ഥിരമായി ഉപയോഗിച്ചു ശീലിക്കുന്നവര് മെല്ലെ അതിന് അടിമപ്പെടുന്നു. തണുപ്പുകാലത്തു പോലും ആ യന്ത്രത്തിന്റെ മുരളിച്ച കേള്‍ക്കാതെ അവര്‍ക്ക് ഉറങ്ങാനാവില്ല. ഇങ്ങനെ പുതിയ ജീവിത ശൈലിയില്‍ നിരവധി കാര്യങ്ങള്‍ അനാവശ്യമായി നമ്മള് ഏറ്റെടുക്കുന്നുണ്ട്. അവയെ മെല്ലെ ഒഴിവാക്കി ശീലിക്കുന്നത് എന്തുകൊണ്ടും നല്ല കാര്യമാണ്. ഇതിനെ റൈറ്റ് സൈസിങ്ങ് എന്ന് മാനേജുമെന്റ് സയന്‍സില്‍ വിളിക്കുന്നു.</span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">റൈറ്റ് സൈസിങ്ങ് എന്ന മാനേജുമെന്റ് ഉപകരണം കമ്പനികള്‍ കാലാകാലങ്ങളായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. സ്ഥാപനങ്ങള്‍ അവരുടെ കമ്പനിയെ പുന:ക്രമീമരണം ചെയ്ത് ചെലവു ചുരുക്കുന്നു. കാലാകാലങ്ങളായി ഉപയോഗ ശൂന്യമായും അവശ്യമില്ലാതെയും കിടന്ന വസ്തുക്കളെ ഒഴിവാക്കുന്നു. അതിലൂടെ അത്തരം ഉപകരണങ്ങളുടെ പരിപാലനത്തിനായി ചെലവാക്കുന്ന വലിയൊരു തുക ലാഭിക്കാന്‍ കമ്പനികള്‍ക്കു കഴിയുന്നു. അസംസ്കൃത വസ്തുക്കളുടെ സംഭരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നു. ആവശ്യമില്ലാത്ത തൊഴിലാളികളെ ഒഴിവാക്കുന്നു എന്നതാണ് റൈറ്റ് സൈസിങ്ങിന്റെ ഒരു കറുത്ത വശം. സീനിയര്‍ മാനേജുമെന്റിലുള്ളവര്‍ക്കു വരെ ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെടാം. പക്ഷെ കമ്പനികള്‍ക്കു നിലനില്ക്കണമെങ്കില് ഇത് മിക്കപ്പോഴും അനിവാര്യമാണ്. അതുപോലെ മനുഷ്യന്റെ ജീവിതത്തിലും ഇത്തരത്തില്‍ കൃത്യമായ പരിമാണപ്പെടുത്തലിനു വലിയ സാധ്യതയാണുള്ളത്. കൊറോണ വൈറസിന്റെ വ്യാപനക്കാലത്തും അതിനു ശേഷമുള്ള കാലത്തും മനുഷ്യര്‍ക്ക് ഉണ്ടാകുന്ന പുതുചിന്തകളില്‍ ഈ കാര്യവും ഉള്‍പ്പെടുമെന്നു വിശ്വസിക്കാം. ഒരോരുത്തര്‍ക്കും എന്താണ് ആവശ്യമെന്ന് കൃത്യമായി കണ്ടെത്തുക വളരെ പ്രധാനപ്പെട്ട ഒന്നാണ്. അണുകുടുംബങ്ങള്‍ തീര്‍ക്കുന്ന ഇന്നത്തെ വ്യവസ്ഥയില്‍ റിട്ടയര്‍മെന്റ് ജീവിതത്തില്‍ മിക്കവാറും ഗൃഹനാഥനും ഭാര്യയും മാത്രമായിരിക്കും അവശേഷിക്കുക. മക്കള്‍ അവരുടെ അണുകുടുംബത്തിലേക്കു മാറും. അങ്ങനെ ജീവിയ്ക്കാന്‍ കൊട്ടാരം പോലുള്ള വീട് ഉണ്ടാക്കണമോ എന്ന് രണ്ടു വട്ടം ആലോചിക്കണം. നാളെ അത് വൃത്തിയാക്കി ഇടുന്നതു പോലും വലിയ ബുദ്ധിമുട്ടാകരുത്. അതുപോലെ ഒന്നിലേറെ വാഹനങ്ങള്‍ ആദ്യം വലിയ നേട്ടമാണെന്നു തോന്നുമെങ്കിലും മെല്ലെ അതൊരു ബാധ്യതയായി മാറുമെന്ന തിരിച്ചറിവ് വേണം. മെച്ചെപ്പെട്ട പൊതുഗതാഗത സൗകര്യമുള്ള നമ്മുടെ രാജ്യത്ത് ഒട്ടുമിക്ക അവശ്യങ്ങള്‍ക്കും ആ സൗകര്യം ഉപയോഗിക്കാവുന്നതേയുള്ളു. ഇപ്പോള്‍ ശീതീകരണി ഘടിപ്പിച്ച ബസ്സുകള്‍ പോലും നഗരങ്ങളിലെ നിരത്തുകളില്‍ ധാരാളമുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നതിലൂടെ പണച്ചെലവും കുറയ്ക്കാം. എങ്കിലും ചെറിയ ദൂരങ്ങള്‍ക്കും കാര്യങ്ങള്‍ക്കുമായി സ്വന്തം വാഹനവും കൊണ്ട് നിരത്തിലിറങ്ങുന്നത് സാമൂഹ്യ ദ്രോഹമാണ്. വീട്ടില്‍ ആവശ്യമുള്ള ഗൃഹോപകരണങ്ങള്‍ മാത്രം വാങ്ങുക. വമ്പിച്ച വിലക്കിഴിവും മറ്റ് ഓഫറുകളുമൊക്കെ കണ്ട് അനാവശ്യ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാവുന്നതാണ്. റൈറ്റ് സൈസിങ്ങ് ഏറ്റവും ഫലപ്രദം ആഹാര കാര്യങ്ങളിലാണ്. ചന്തയില്‍ നിന്നും കണ്ണില്‍ കണ്ടതൊക്കെ വലിച്ചു വാരി വാങ്ങിക്കൂട്ടുന്നത് ഉപേക്ഷിക്കണം. പലപ്പോഴും അതില്‍ പകുതിയും ചീഞ്ഞ് ഉപയോഗശൂന്യമാകുന്നതു കാണാം. ഏറ്റവും ആവശ്യമായതു മാത്രം വാങ്ങുക. പ്രകൃതിയിലെ എല്ലാ സാധനങ്ങളും അത്യാവശ്യത്തിനു മാ്രതം ഉപയോഗിക്കാനുള്ളതാണ് എന്ന തിരിച്ചറിവാണു മുഖ്യം. ജലത്തിന്റെ ഉപയോഗത്തിലാണ് ഏറെ ശ്രദ്ധ വേണ്ട മറ്റൊരു കാര്യം. എത്രമാത്രം വെള്ളമാണ് നമ്മള് നിത്യവും പാഴാക്കുന്നത് എന്നു ശ്രദ്ധയോടെ പരിശോധിക്കുക. പ്രത്യേകിച്ചും പൊതുസ്ഥലങ്ങളിലും ഓഫീസുകളിലുമൊക്കെ വെള്ളം ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന വൈകല്യം പലര്‍ക്കുമുണ്ട്. ഭൂമിയിലെ മനുഷ്യവാസ മേഖലകളില്‍ നല്ലൊരു ഭാഗവും ജലദൗര്‍ലഭ്യത്തിന്റെ ദുരിതങ്ങള്‍ പേറുന്നുണ്ടെന്ന കാര്യം അപ്പോള്‍ നമ്മളോര്‍ക്കുന്നില്ല. </span><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><br style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: small;" /><span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">ഓരോ വ്യക്തിയുടെയും ജീവിതശൈലി നമ്മുടെ പ്രകൃതിയെ ആഴത്തില്‍ സ്വാധീനിക്കുന്നു എന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ജീവിതശൈലിയില്‍ റൈറ്റ് സൈസിങ്ങ് തത്ത്വങ്ങള്‍ സ്വീകരിക്കണം. ഈ പ്രകൃതിയില്‍ നിന്നും ഏറ്റവും കുറച്ചു മാത്രമെ ഞാന്‍ ഉപയോഗിക്കു എന്ന് പ്രതിജ്ഞയാണ് ആദ്യം വേണ്ടത്. വെള്ളം ഉപയോഗിക്കുമ്പോള്‍, പേപ്പര്‍ ഉപയോഗിക്കുമ്പോള്‍, പാചകവാതകം ഉപയോഗിക്കുമ്പോള്‍, വൈദ്യുതി ഉപയോഗിക്കുമ്പോള്‍, പെട്രോളും ഡീസലും കത്തിക്കുമ്പോള്‍ നമ്മള് ഈ ചിന്തയിലൂടെ കടന്നു പോകണം. ഇതെനിക്കു വേണോ, ഇത്രയും വേണോ എന്ന ചിന്ത. ധനസ്ഥിതി മെച്ചപ്പെട്ടവര്‍ക്കാണ് റൈറ്റ് സൈസിങ്ങ് ജീവിത ശൈലി ഏറ്റവും നല്ലവണ്ണം ഉപയോഗിക്കാവുന്നത്. പണം കയ്യിലുള്ളവര്‍ക്ക് എന്തും വാങ്ങിമുടിക്കാമെന്ന ചിന്ത വെടിയണം. പാവങ്ങള്‍ക്കും കൂടി അര്‍ഹമായ വിഹിതമാണ് എല്ലാമെന്ന ചിന്ത ഉള്‍ക്കൊണ്ടാല്‍ ധൂര്‍ത്ത് ഒരു പരിധി വരെ ഒഴിവാക്കാം. ഉപേക്ഷിക്കാന്‍ കഴിയുന്നവയൊക്കെ ഉപേക്ഷിക്കാം. ഈ ലോക്ക്ഡൗണ്‍ കാലം അങ്ങനെ നമ്മള് എന്തെല്ലാം ഉപേക്ഷിച്ചു എന്ന തിരിഞ്ഞുനോട്ടം ഏറെ നല്ലതാണ്. മദ്യമില്ലാതെ ജീവിച്ചു. യാത്രകള്‍ ഒഴിവായി. ധാന്യവും പച്ചക്കറികളും അത്യാവശ്യത്തിനു മാത്രമായി ഉപഭോഗിച്ചു. ഈ ശീലം കുറേയൊക്കെ ജീവിതചര്യയുടെ ഭാഗമാക്കാം. ആര്‍ഭാടം സുഖമല്ല, പലപ്പോഴും ബാധ്യതയാണ് ഉണ്ടാക്കുന്നത് എന്ന തിരിച്ചറിവ് കുറേ ആളുകള്‍ക്കെങ്കിലും ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. </span><br />
<br />
<span style="background-color: white; color: #222222; font-family: Arial, Helvetica, sans-serif; font-size: x-small;">(Published in Goa Malayali Newspaper on 17th May 2020) </span></div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com5tag:blogger.com,1999:blog-4683237916644348422.post-35491203593404031352020-05-13T02:11:00.003-07:002020-05-13T02:13:12.063-07:00ലോക്ക്ഡൗണിൻറെ സാമൂഹ്യപാഠങ്ങള്‍<div dir="ltr" style="text-align: left;" trbidi="on">
<br />
<span style="white-space: pre;"> </span>നഗ്നനേത്രങ്ങള്‍ കൊണ്ടു കാണാനാകാത്ത കേവലം രോഗാണുക്കളെ ഭയന്നു മനുഷ്യരെല്ലാം അടച്ചിരിക്കേണ്ട അവസ്ഥ എന്നെങ്കിലും വരുമെന്നു നമ്മളാരും കരുതിയിരുന്നില്ല. എന്നാല്‍ അതു സംഭവിച്ചു. ഇരുപത്തൊന്നു ദിവസത്തെ ലോക്ക് ഡൗണ്‍ െകാണ്ടു ഫലം കാണാതെ വീണ്ടും മെയ് മാസം മൂന്നാംതീയതി വരെ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ് ഭാരതത്തില്‍. സാമൂഹിക അകലം പാലിക്കുക എന്നതു രോഗപ്പകര്ച്ചക്കെതിരെ ഒരു പുതിയ ആയുധമല്ല. മൂന്നിലോ നാലിലോ പഠിക്കുന്ന കാലത്ത് ഞാന്‍ പഠിച്ച തമ്പകച്ചുവട് ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്ക്കൂളിലെ ഒരു അദ്ധ്യാപകന് സാമൂഹിക അകലം എന്ന ആശയം പ്രാവര്‍ത്തികമാക്കിയ സംഭവം ഇന്നും ഓര്‍മ്മയിലൂണ്ട്. ഒരു ചെക്കന് നല്ല പനിയും ചുമയുമായി ക്ളാസ്സില്‍ വന്നതായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. അദ്ധ്യാപകന് ക്ളാസ്സിന്റെ പിന്നിലേക്ക് ഒരു ബഞ്ചു മാറ്റിയിടീച്ച് അവനെ ഒറ്റയ്ക്കു അതിലിരുത്തി. പനി മറ്റുള്ളവര്‍ക്കു പകരേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം. ഉച്ചയോടെ അവന് വീട്ടിലേക്കു മടങ്ങിപ്പോയി. എന്നാല്‍ അടുത്ത ദിവസം രാവിലെ അവന്റെ അച്ഛനാണു സ്ക്കൂളിലെത്തിയത്. മകനെ മാറ്റിയിരുത്തി അപമാനിച്ചതിന് അദ്ധ്യാപകനെ തെറിവിളിച്ചുകൊണ്ടായിരുന്നു വരവ്. ജാതിയും മതവുമൊക്കെ കൂട്ടത്തില്‍ പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ പ്രീയപ്പെട്ട അദ്ധ്യാപകന് അപമാനിതനായി തലകുനിച്ചു നിന്നു. അവസാനം മറ്റു കുട്ടികള്‍ക്കു രോഗം വരരുത് എന്നു കരുതി നല്ലകാര്യം ചെയ്ത അദ്ദേഹം ആ വിവരംകെട്ട അച്ഛനോടു മാപ്പു പറയേണ്ടിവന്നു. ഇതാണു സാധാരണക്കാരനു സാമൂഹിക അകലം എന്ന ആശയത്തോടു പൊതുവായുള്ള സമീപനം. കടകളുടെ മുമ്പില്‍ നിശ്ചിത അകലത്തില്‍ വരി നില്ക്കുവാന് പറയുമ്പോള്‍ കച്ചവടക്കാരനോടു തട്ടിക്കയറുന്നു. ഒരാവശ്യവുമില്ലാതെ വാഹനമെടുത്ത് പൊതു നിരത്തില്‍ കറങ്ങി നടക്കുന്നു. പോലീസ് പട്രോളിങ്ങും ഡ്രോണ്‍ ക്യാമറയും വേണ്ടി വരുന്നു ജനത്തെ അടക്കിയിരുത്തുവാന്‍. എന്തുകൊണ്ടാണ് അടച്ചിരിക്കുക എന്ന ആശയവുമായി നമുക്ക് പൊരുത്തപ്പെടാന്‍ ആകാത്തത് ? സ്വതന്ത്രമായ നടക്കാനുള്ള അഭിവാഞ്ഛയെ തടയുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണിത് എന്നു കരുതിയാല്‍ തെറ്റി. ഇതു പരദ്രോഹത്തിനായുള്ള ചിലരുടെ അദമ്യമായ ആഗ്രഹമാണ്. പൊതുബോധത്തിനെതിരെ ചലിക്കാനുള്ള ചിന്തയുടെ ബാക്കിയാണ്. ഇത്തരം കരിങ്കാലികളെ നമ്മള് തിരിച്ചറിഞ്ഞേ പറ്റു. ലോക്ക് ഡൗണ്‍ കാലം കഴിഞ്ഞാലും നമ്മള് ഇവരെ ഭയക്കണം.<br />
<br />
<span style="white-space: pre;"> </span>പുറത്തിറങ്ങാനാകാതെ വീടിനുള്ളില്‍ അടച്ചിരിക്കുമ്പോള്‍ സ്വാഭാവികമായും നേരിടുന്ന പല പ്രശ്നങ്ങളുമുണ്ട്. മതില്‍ക്കെട്ടിലെ വീടുകളില്‍ കഴിയുന്നവര്‍ക്കു ലോകം പൊടുന്നനെ ചുരുങ്ങുന്നു. സെല്‍ഫോണും ടെലിവിഷനുമൊക്കെ ഉണ്ടെങ്കിലും കുറ്റിയില്‍ കെട്ടിയ പശുവിനെ പോലെ ഒരേയിടത്തില്‍ ചുറ്റിനടക്കുമ്പോള്‍ ഉണ്ടാകുന്ന മുരടിപ്പു വലിയൊരു പ്രതിസന്ധിയാകും. കണ്ട കാഴ്ചകള്‍ തന്നെ വീണ്ടും കണ്ടുകൊണ്ടിരിക്കുവാന് വിധിക്കപ്പെടുകയാണ് അവര്‍. ഇനി നഗരങ്ങളില്‍ ബഹുനില ഫ്ളാറ്റുകളില്‍ താമസ്സിക്കുന്നവരുടെ കാര്യമെടുക്കാം. അവര്‍ മണ്ണിലിറങ്ങാതെ, അടച്ച മുറികളിലെ ജീവിതം കുറച്ചുകൂടി പരിശീലിച്ചവരാണ്. എങ്കിലും ആഴ്ചകള്‍ നീണ്ട കൂട്ടിലിരിപ്പ് അവരെയും ബാധിക്കും. അടച്ചിരിക്കുമ്പോള്‍ ഉണ്ടാകുന്ന ഈ പ്രതിസന്ധികളെ നേരിടുവാന്‍ സോഷ്യല്‍ മീഡിയയെ ഒരു പരിധിവരെ ഉപയോഗിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി കുറിപ്പുകള്‍ പോസ്റ്റു ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നു. വായനയിലും എഴുത്തിലും താല്പര്യമുള്ള ചില സുഹൃത്തുക്കളുമായി സംസാരിച്ചു. അവര്‍ക്കു പോലും കാര്യമായ വായനയും എഴുത്തും സാധ്യമാകുന്നില്ല. ലോകത്താകെമാനം നടക്കുന്ന സംഭവങ്ങളുടെ വാര്‍ത്തകള്‍ അവരെയൊക്കെ ബാധിച്ചിരിക്കുന്നു. ടെലിവിഷനിലെ ചാനല്‍ചര്‍ച്ചകളിലും ഉടക്കി കിടക്കുകയാണവര്‍. വാര്‍ത്തകളിലെ ഗ്രാഫുകളില്‍ ഉയര്‍ന്നു പോകുന്ന രോഗബാധയേറ്റവരുടെയും മരിച്ചവരുടെയും കണക്കുകള്‍ കണ്ട ഭീതി ആരെയും വിട്ടുമാറുന്നില്ല. എങ്കിലും വായിക്കാതെ മാറ്റിയിട്ട ചിലതൊക്കെ വായിച്ചു തിര്ത്തവരുണ്ട്.<br />
<br />
<span style="white-space: pre;"> </span>ആഘോഷങ്ങള്‍ക്കും ചടങ്ങുകള്‍ക്കും വന്ന നിയന്ത്രണങ്ങള്‍ ലോക്ക്ഡൗണ്‍ കാലത്തിന്റെ മറ്റൊരു സാമൂഹ്യപാഠമാണ്. വലിയ ആരാധനാലയങ്ങളില്‍ പോലും ആളൊഴിഞ്ഞതു വലിയൊരു സംഭമാണ്. ക്രിസ്ത്യാനികളുടേയും ഹിന്ദുക്കളുടേയും വളരെ വിശേഷപ്പെട്ട ചില ഉത്സവങ്ങള്‍ ഈ സമയത്തു കടന്നുപോയി. ദൈവങ്ങളുടെ കാര്യം നമുക്കു വിടാം. എന്നാല്‍ ഇത്തരം വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്ന വലിയൊരു വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടായത്. ചെറുകിട കച്ചവടക്കാര്‍ മുതല്‍ പന്തലിടുന്നവരും അലങ്കാരപ്പണികള്‍ ചെയ്യുന്നവരും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുമൊക്കെ ഉള്‍പ്പെട്ട വലിയൊരു സംഘത്തിനാണ് ഇതുമൂലം നഷ്ടമുണ്ടായത്. ഈ മാസങ്ങളില്‍ വിവാഹങ്ങള്‍ തീരുമാനിച്ചവയൊക്കെ മാറ്റിവെക്കപ്പെട്ടു. പക്ഷെ മരണാനന്തര ചടങ്ങുകള്‍ മാറ്റിവെക്കാന്‍ കഴിയില്ല. വേണ്ടപ്പെട്ടവരുടെ വിയോഗമറിഞ്ഞിട്ടും ചെന്നെത്താന്‍ പറ്റാതെ വിഷമിച്ച നിരവധി സംഭവങ്ങള്‍ കേട്ടു. ചടങ്ങുകളിലെ ആള്‍ക്കൂട്ടം നമുക്കു വലിയൊരു ശീലമായിരുന്നു. ആ ശീലത്തിനാണ് ഇപ്പോള്‍ അടി പറ്റിയത്. എല്ലാം സാധാരണ ഗതിയിലായാലും ഈ ശീലങ്ങള്‍ കുറച്ചൊക്കെ തുടരുമെന്നു കരുതാം. അനാവശ്യമായ ചില ആര്‍ഭാടങ്ങള്‍ മലയാളികള്‍ കുറയ്ക്കേണ്ടതുണ്ട്. പുരോഹിതന്മാരും പൂജാരികളുമല്ല ഇപ്പോള്‍ നമ്മള്‍ക്കു വേണ്ടി കഷ്ടപ്പെട്ടത് എന്നത് ഈ ലോക്ക്ഡൗണ്‍ കാലത്തെ വലിയൊരു തിരിച്ചറിവായിരുന്നു. നമ്മള് അടച്ചിരിക്കുമ്പോഴും രോഗബാധിതരുമായി അടുത്ത് ഇടപഴകേണ്ടി വന്ന ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രികളിലെ ശുചീകരണ തൊഴിലാളികളുമൊക്കെ ആണിപ്പോള്‍ യഥാര്‍ത്ഥ ഹീറോകള്‍. അവര്‍ക്കത് അവരുടെ ജോലിയുടെ ഭാഗമായിരുന്നു. ഇതൊക്കെ കൈകാര്യം ചെയ്യുവാന്‍ പരിശീലനം കിട്ടിയവരാണെങ്കിലും ഈ രോഗത്തിന്റെ പ്രത്യേകത കൊണ്ടും അധികൃതരുടെ ചില അനാസ്ഥകൊണ്ടും മുംബൈ പോലുള്ള മെട്രൊ നഗരങ്ങളില്‍ അവരൊക്കെ വളരെ അപകടം പിടിച്ച സ്ഥിതിയിലാണുള്ളത്. ആരോഗ്യ പ്രവര്‍ത്തകരെ വീടുകളില്‍ നിന്നും ആശുപത്രിയിലെത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍, ആശുപത്രികളിലെ അഡ്മിനിസ്ട്രേഷന് ജീവനക്കാര്‍ തുടങ്ങി വലിയൊരു വിഭാഗം ഇതില്‍ പെടുന്നു. ഇതിനു പുറമെയാണ് അവശ്യ സര്‍വീസുകാരായ ഒട്ടനവധി ജീവനക്കാര്‍. പോലീസുകാരും സെക്യൂരിറ്റി ജീവനക്കാരും മാധ്യമ പ്രവര്‍ത്തകരും വൈദ്യുത നിലയങ്ങളിലെ ജീവനക്കാരും മരുന്നു കമ്പനികളിലെ തൊഴിലാളികളും പാല് വതരണം പോലെയുള്ള അത്യാവശ്യ സര്‍വീസുകള്‍ നടത്തുന്നവരുമെല്ലാം ഇതില്‍ പെടും. സത്യത്തില്‍ രാജ്യം മുഴുവന്‍ അടച്ചിരിക്കുമ്പോള്‍ രാജ്യസേവനം ചെയ്യുന്ന ഇവരൊക്കെയാണ് നമ്മുടെ ശരിയായ അഭിമാന താരങ്ങള്‍. ഒരു ഡെമോക്രാറ്റിക്ക് രാജ്യമെന്ന നിലയില്‍ ഭാരതജനതയുടെ ഒത്തൊരുമിച്ച പ്രവര്‍ത്തനം ഈ മഹാമരിയിയെ നല്ലൊരു പരിധി വരെ പിടിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ചു. കേരളവും ഗോവയുമൊക്കെ കൊറോണയില്‍ നിന്നും മെല്ലെ മുക്തി നേടി വരികയാണ്. ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ ഈ കൊച്ചു സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാകുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും ജനങ്ങളും പരസ്പരം വിശ്വാസത്തില്‍ വന്നതാണ് ഇതിന്റെ പിന്നിലെ ശക്തി.<br />
<br />
<span style="white-space: pre;"> </span>അപ്രതീക്ഷിതമായ ലോക്ക്ഡൗണില്‍ രാജ്യത്തിന്റെ വിവധ ഭാഗത്തു പെട്ടുപോയ അനേകം പേരുണ്ട്. തൊഴില്‍ സംബന്ധമായും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെ പോയവര്‍ ഇതില്‍പ്പെടും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും സമ്പൂര്‍ണ്ണമായി വാഹന ഗതാഗതം നിലയ്ക്കില്ല എന്നു കരുതിയവരാണ് ഇതില്‍ ചിലര്‍. എന്നാല്‍ തീവണ്ടിഗതാഗതവും വ്യോമമാര്‍ഗ്ഗവും പൂര്‍ണ്ണമായി അടച്ചപ്പോള്‍ ഇവരില്‍ പലരും ശരിക്കും പെട്ടുപോയി. പണ്ടു നാട്ടില്‍ ഹര്‍ത്താലില്‍ പെട്ടുപോകുന്നതു പോലെയല്ല ഇവിടെ സംഗതികള്‍. ഭക്ഷണം പോലുമില്ലാതെ പലരും ബുദ്ധിമുട്ടി. പ്രവാസി സമാജങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും ഗുണങ്ങള്‍ ഇപ്പോഴാണ് ചിലര്‍ക്കെങ്കിലും മനസ്സിലായത്. മലയാളി സമാജങ്ങളേയും കുട്ടായ്മകളേയും പുച്ഛിച്ച ചിലരുടെയെങ്കിലും കണ്ണുകള്‍ ഇതിനകം തുറന്നിട്ടുണ്ടാകണം. സര്‍ക്കാരിനോടു സഹകരിച്ചുകൊണ്ടു നല്ല രീതിയില്‍ സാമൂഹിക സേവനങ്ങള്‍ ചെയ്യുന്ന അവരൊക്കെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. എന്നാല്‍ ക്യാമറയുടെ മുന്നില്‍ സാമൂഹ്യപ്രവര്‍ത്തനം ഒരു അലങ്കാരമായി കൊണ്ടുനടക്കുന്നവര്‍ക്കും ഇതു ചാകരക്കാലമാണ്. സഹായങ്ങള്‍ നല്‍കുന്നതിന്റെ ചിത്രങ്ങള്‍ എടുത്തു ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ ഇടുന്നതു കാണാം. ഇവരുടെ സഹായം കൈകൊണ്ടു മാത്രമാണ്, മനസ്സുകൊണ്ടല്ല. ലോക്ക്ഡൗണ്‍ കാലത്തു നേരിട്ട മറ്റൊരു വലിയ പ്രശ്നം, ഓണ്‍ലൈനില്‍ സൗജന്യ ഉപദേശങ്ങള്‍ നല്കുന്ന ഉപദേശികളാണ്. അടച്ചിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ വാര്‍ത്തകള്‍ കാണാന്‍ വിധിക്കപ്പെട്ട ചിലരൊക്കെ ഇവരുടെ ചതിക്കുഴിയില്‍ വീണുപോയിട്ടുണ്ടാകും. അത്തരം ഓണ്‍ലൈന്‍ ചാനലുകളും മുറിവൈദ്യന്മാരും വൈറസ്സുകളെ പോലെ വെറുക്കപ്പെടേണ്ടവരാണ്. അവരുടെ കപട ഉപദേശങ്ങള്‍ക്കു ചെവി കൊടുക്കുന്നത് ഏറെ അപകടമാണ്. ചിലപ്പോള്‍ കൊറോണയേക്കാള്‍ മാരകവുമാണ്. ശുചിത്വത്തെ കുറിച്ചുള്ള തിരിച്ചറിവാണ് മറ്റൊരു പാഠം. വൃത്തിയും വെടിപ്പും എന്താണെന്നും അതിന്റെ പ്രാധാന്യമെന്തെന്നും ചെറിയ ക്ളാസ്സുകളില്‍ നാം പഠിച്ചതാണ്. ഭക്ഷണം കഴിക്കുന്നതിനു മുമ്പു കൈ കഴുകണം. യാത്ര കഴിഞ്ഞു വന്നാല്‍ മുഖവും കൈകളും കാലുകളും കഴുകി വേണം അകത്തു കയറുവാന്‍. നിത്യവും കുളിച്ചു ദേഹശുദ്ധി വരുത്തണം എന്നൊക്കെ പണ്ടേ മുതിര്‍ന്നവര്‍ പറഞ്ഞു തന്നതാണ്. പക്ഷെ അതൊക്കെ നമ്മള് മറന്നു പോയിരുന്നു. വഴിയോര ഭക്ഷണശാലകളില്‍ തുറന്നു വെച്ച ഭക്ഷണം കൈ കഴുകാതെ കഴിക്കുന്നതില്‍ നമ്മള് മോശമായൊന്നും കണ്ടില്ല. പുറത്തിട്ടുകൊണ്ടുവന്ന ചെരുപ്പഴിക്കാതെ വീട്ടിനുള്ളില്‍ കയറാന്‍ നമ്മള് മടിച്ചില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരും ശുചിത്വത്തെ കുറിച്ചു വാതോരാതെ സംസാരിക്കുന്നു എന്നത് ബഹുരസം തന്നെ. രാസവസ്തുക്കള്‍ കലര്‍ന്ന പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകണം എന്നു മുന്‍പു പറഞ്ഞതാണ്. എന്നാല്‍ ഇപ്പോഴാണ് അതെല്ലാവരും പ്രാവര്‍ത്തികമാക്കിയത്. അതുപോലെ പച്ചക്കറികളും പലചരക്കുകളും ലഭിക്കുന്നതിനു നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ഉള്ളതുകൊണ്ട് കഴിയുവാന്‍ നാം നിര്‍ബന്ധിതരായി. കുട്ടികള്‍ക്ക് ഫാസ്റ്റു ഫുഡെന്ന പേരില്‍ അറിയപ്പെടുന്ന ജങ്കു ഭക്ഷണങ്ങള്‍ കിട്ടിയില്ല എങ്കിലും കുഴപ്പമില്ല എന്നായി. മദ്യം ഉപയോഗിച്ചു പഴകിയ പലര്‍ക്കും മദ്യമില്ലാതെയും കഴിയാം എന്ന തിരിച്ചറിവ് ഉണ്ടായതു മറ്റൊരു പ്രധാന കാര്യമാണ്. വീട്ടലിരിക്കുമ്പോള് ജനലിന്റെ അഴികളെണ്ണിയും തറയിലെ ടൈല്സെണ്ണിയും സമയം കളയുന്ന തമാശ വീഡിയോകള്‍ കണ്ടുകാണും. ഇതു വെറും ടിക്ക്ടോക്ക് തമാശകളല്ല. ചിലരെങ്കിലും വീടിന്റെ ചില ഭാഗങ്ങള്‍ വ്യക്തമായി കണ്ടത് ഈ കാലഘട്ടത്തിലാകും.<br />
<br />
<span style="white-space: pre;"> </span>ചൈനയിലെ വുഹാന്‍ നഗരത്തിലെ ഹുവാനന്‍ സമുദ്രോത്പന്ന ചന്തയിലെ വൈ ഗുയ്ഷിയാന്‍ എന്ന ചെമ്മീന്‍ കച്ചവടക്കാരിയില്‍ 2019 ഡിസംബറില്‍ അദ്യം സ്ഥിരീകരിച്ച കൊറോണ എന്ന രോഗം മാസങ്ങള്‍ക്കകം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും പകര്‍ന്നു പിടിച്ചതിന്റെ കാരണങ്ങള്‍ പലതാണ്. ആഗോളവത്കരണത്തിനെ തുടര്‍ന്നു മാറിമറിഞ്ഞ ലോകവിപണിയില്‍ ഇന്നു നിലവിലുള്ള സാഹചര്യങ്ങളാണ് ഒരു പ്രതി എന്നതില്‍ തര്‍ക്കമില്ല. പുതിയ സാമ്പത്തികവും രാഷ്ട്രീയവുമായ നയങ്ങള്‍ അതിനുമാത്രം ലോകവിപണിയെ മാറ്റിമറിച്ചു കഴിഞ്ഞു. ഭൂഗോളത്തില്‍ എവിടെയുമുള്ള ബ്രാന്‍ഡുകള്‍ വാങ്ങിക്കാന്‍ കഴിയുന്നതില്‍ നമ്മള് അഹങ്കരിച്ചു. ഇത്തരത്തില്‍ ലോക വിപണി നമുക്കു തുറന്നു കിട്ടുമ്പോള്‍ ബോണസ്സായി ഇത്തരം ചില രോഗങ്ങള്‍ വരുമെന്നു നാമിപ്പോള്‍ തിരിച്ചറിയുകയാണ്. എന്നിട്ടും ഇതൊക്കെ അങ്ങു ചൈനയിലല്ലേ, ഇവിടെ കുഴപ്പമുണ്ടാകില്ല എന്ന മിഥ്യാചിന്തയില്‍ ആദ്യനാളുകളില്‍ നാം അഭിരമിച്ചു. ഇതേ വികാരമാകും മറ്റു പല രാജ്യങ്ങളിലും ആദ്യഘട്ടത്തില്‍ നില നിന്നിരിക്കുക എന്നു കരുതേണ്ടതുണ്ട്. ഏതായാലും വലിയ സിംഹങ്ങളെന്നു കരുതിയ പല ലോകരാഷ്ട്രങ്ങളും പതറി നില്‍ക്കുകയാണ്. ലോക പോലീസ് എന്നഹങ്കരിച്ച രാജ്യം സഹായത്തിനായി നിലവിളിക്കുന്നതു നമ്മള് കേട്ടു. ആപത്തില്‍ പരിഹസിക്കുന്നത് ശരിയല്ല. എങ്കിലും ലോക്ക്ഡൗണ്‍ കാലത്തെ ശീലങ്ങള്‍ വരുത്തുന്ന മാറ്റങ്ങളും തിരിച്ചറിവുകളും നാളെ ലോക വിപണിയില്‍ പുതിയ സമവാക്യങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയുടേയും യുറോപ്യന്‍ രാജ്യങ്ങളുടേയും അധീശത്വം ഇനിയുണ്ടാകുമോ എന്നു കണ്ടറിയണം.<br />
<span style="white-space: pre;"> </span><br />
<span style="white-space: pre;"> </span>മനുഷ്യര്‍ വീടിനുള്ളില്‍ അടച്ചിരുന്നപ്പോള്‍ പ്രകൃതിയിലെ മറ്റു ജീവികള്‍ക്ക് അതെങ്ങനെ ഉള്‍ക്കൊള്ളാനായി എന്നതു കൗതുകകരമായ ഒരു കാര്യമാണ്. ഏതാനും ആഴ്ചകള്‍ അടച്ചിട്ടപ്പോള്‍തന്നെ പ്രകൃതി സുന്ദരിയായി. നദികളില്‍ മാലിന്യങ്ങള്‍ കുറഞ്ഞു. പൊടിപടലങ്ങളൊഴിഞ്ഞ് ആകാശം നീലനിറം പൂണ്ടു. വന്യജീവികള്‍ വനപാതകളിലൂടെ സ്വതന്ത്രവിഹാരം ചെയ്യുന്ന ചിത്രങ്ങള്‍ പ്രചരിക്കുന്നതു കണ്ടു. ഭൂരിഭാഗം വൈറസ്സുകളും മൃഗങ്ങളില്‍ നിന്നുമാണ് മനുഷ്യരിലേക്ക് എത്തുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. വന്യജീവികളെ കൊന്നു തിന്നുന്നതു ശീലമാക്കിയ ചൈനയിലെ പ്രവിശ്യകള്‍ ഇത്തരം രോഗാണുക്കള്‍ക്കു പ്രഭവസ്ഥാനമാകുന്നത് അതുകൊണ്ടാണ്. എന്നാല്‍ മൃഗങ്ങളെയും പക്ഷികളെയുമൊക്കെ ഈ ലോകത്തിന്റെ തുല്യ അവകാശികളാണെന്ന സത്യം മനുഷ്യര്‍ അംഗീകരിക്കുകയും അവയെ അവയുടെ വഴിക്കു വിടുകയും ചെയ്യേണ്ടതുണ്ട് എന്നു പ്രകൃതി നല്കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഇതെന്ന തിരിച്ചറിവു നമുക്ക് ഉണ്ടാകണം. പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുമ്പോഴെല്ലാം ഇത്തരം തിരിച്ചടികള്‍ നമ്മള് നേരിടേണ്ടി വരുന്നുണ്ട്. കൂട്ടത്തില്‍ നിരപരാധികളായ മറ്റു ജീവികളും അതില്‍ അകപ്പെടുകയാണ്. പ്രകൃതിയുമായി ആഴത്തില്‍ ബന്ധപ്പെട്ടാണു മനുഷ്യരുടെ അതിജീവനം നിലനില്‍ക്കുന്നത്. എവിടെയെങ്കിലും താളം തെറ്റിയാല്‍ അതു മൊത്തത്തില്‍ പ്രശ്നമാകുന്നു. ചുരുക്കത്തില്‍ പറഞ്ഞാല്‍ മനുഷ്യര്‍ പ്രകൃതിക്കൊപ്പം ചേര്‍ന്നുകൊണ്ടാണ് അതിജീവനത്തിനായി ശ്രമിക്കേണ്ടത്. എല്ലാ വികസനങ്ങളും നടത്തേണ്ടത് ആ ബോധമുള്ക്കൊണ്ടാകണം. അടച്ചിരിക്കുന്നത് നാളെ സുഖമായി പുറത്തിറങ്ങാനാണ്. അങ്ങനെ ഇറങ്ങുമ്പോള്‍ നാമെല്ലാം ഓര്‍ക്കേണ്ടത് ഇത്തരം വലിയ പാഠങ്ങളാണ്. അടച്ചിരിക്കുമ്പോള്‍ നമ്മള് വീണ്ടും വീണ്ടും ഉരുവിട്ടു പഠിക്കേണ്ട പാഠങ്ങളാണവ. <span style="white-space: pre;"> </span><br />
<br />
<span style="white-space: pre;"> </span>എന്റെ നിഴലിനെ ഞാനിന്നാദ്യമായി കണ്ടുമുട്ടി.<br />
<span style="white-space: pre;"> </span>എന്നും എനിക്കൊപ്പം ഉണ്ടായിരുന്നെങ്കിലും<br />
<span style="white-space: pre;"> </span>ഇതുവരെ അതിനെ ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല.<br />
<span style="white-space: pre;"> </span>ഒരു പരിഭവവും പറയാതെ അതെന്നെ തഴുകി.<br />
<span style="white-space: pre;"> </span>അടച്ചിരിക്കെ, ഞങ്ങള്‍ പരസ്പരം സുഖപ്പെടുത്തി...<br />
<br />
(article published in Goa Malayali Newspaper- Sunday 03.05.2020)<br />
<br />
<br />
<br />
<br /></div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com6tag:blogger.com,1999:blog-4683237916644348422.post-35254065356076885092020-03-21T20:24:00.002-07:002020-03-21T20:25:24.008-07:00ആഞ്ഞിലിക്കൊമ്പിലെ കാക്ക <div dir="ltr" style="text-align: left;" trbidi="on">
<span style="background-color: white; color: #1c1e21; font-family: helvetica, arial, sans-serif; font-size: 14px;">കുറച്ചു വർഷങ്ങൾക്കു മുൻപ് നാട്ടിൽ ചെന്നപ്പോൾ എടുത്ത ചിത്രമാണ്. പഴയൊരു മെമ്മറി കാർഡിൽ നിന്ന് ഇപ്പോൾ കിട്ടി.</span><br />
<span style="background-color: white; color: #1c1e21; font-family: "helvetica" , "arial" , sans-serif; font-size: 14px;">ആഞ്ഞിലിച്ചക്ക കൊത്തിത്തിന്നുന്ന കാക്ക.</span><br />
<span style="background-color: white; color: #1c1e21; font-family: "helvetica" , "arial" , sans-serif; font-size: 14px;">കുട്ടിക്കാലത്ത് പഴങ്ങൾക്കായി കാക്കകളോടു മത്സരിച്ചത് ഓർമ്മ വരുന്നു. </span><br />
<span style="background-color: white; color: #1c1e21; font-family: "helvetica" , "arial" , sans-serif; font-size: 14px;">ഇന്നും കാക്ക അതേ കള്ളനോട്ടം നോക്കുന്നുണ്ട്. </span><br />
<span style="background-color: white; color: #1c1e21; font-family: "helvetica" , "arial" , sans-serif; font-size: 14px;">നമുക്ക് ആഞ്ഞിലിച്ചക്ക വേണ്ടാതായത് കാക്ക അറിഞ്ഞിട്ടുണ്ടാവില്ല...</span><br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinXeZAG6ucRXVra44BcCHXKWlayFYfxqifC-mHpTE_uYCkK5wcz-RrYAp7Ea_YRLFQeABB6WHoVLDX16MpZiDzb9TxeACY8ezc0ObEvR7TLpSk-_iRBbLbNrQIYRsyEQufs7lEyK70bO6a/s1600/DSC02264.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1154" data-original-width="1600" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinXeZAG6ucRXVra44BcCHXKWlayFYfxqifC-mHpTE_uYCkK5wcz-RrYAp7Ea_YRLFQeABB6WHoVLDX16MpZiDzb9TxeACY8ezc0ObEvR7TLpSk-_iRBbLbNrQIYRsyEQufs7lEyK70bO6a/s320/DSC02264.JPG" width="320" /></a></div>
</div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-3119512105878842122019-12-24T23:47:00.004-08:002019-12-24T23:47:38.885-08:00കൃസ്തുമസ്<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghDW0ORET4nFPqCLoYAKJh0SJfytirTUZiHzHKDwHpo6Pdt_I79BjTj2P7nFGcakZZy83_TGqxGM92nZuZ622foC8gqt0ZNmTfejUNraKTU_hXZZu6MCxPhBtIhJ0t-fgU0oYgmsqXRFw8/s1600/cutlet_with_ketchup.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="420" data-original-width="518" height="259" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghDW0ORET4nFPqCLoYAKJh0SJfytirTUZiHzHKDwHpo6Pdt_I79BjTj2P7nFGcakZZy83_TGqxGM92nZuZ622foC8gqt0ZNmTfejUNraKTU_hXZZu6MCxPhBtIhJ0t-fgU0oYgmsqXRFw8/s320/cutlet_with_ketchup.jpg" width="320" /></a></div>
<span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;"><br /></span>
<span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;">കൃസ്തുമസ് എനിക്കൊരു കട്ട്ലറ്റ് ഓര്‍മ്മയാണ്. എട്ടില്‍ (അല്ലെങ്കില്‍ ചിലപ്പോള്‍ ഒമ്പതില്‍) മുഹമ്മ മദര്‍ തരേസയില് പഠിക്കുന്ന കാലം. ജയ്മോന് എന്ന കൂട്ടുകാരന് കായിപ്പുറത്തെ അവന്റെ വീട്ടിലേക്ക് </span><span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;">കൃസ്തുമ</span><span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;">സിനു ക്ഷണിച്ചു. അവിടെ നിന്നാല്‍ വേമ്പനാട്ടു കായല്‍ കാണാമായിരുന്നു. അവന്റെ അമ്മച്ചിയാണ് അതുവരെ കഴിച്ചിട്ടില്ലാത്ത തരത്തിലുള്ള ആ പലഹാരം തന്നത്. കറുത്തു മൊരിഞ്ഞ പലഹാരത്തില്‍ മെല്ലെ കടിച്ചു നോക്കി... ഹോ.. എന്തൊരു രുചി... അന്നുവരെ മണ്ണഞ്ചേരിയിലും കണക്കൂരുമുള്ള കടകളിലൊന്നും അത്തരം പലഹാരം കണ്ടിരുന്നില്ല. ഓരോ </span><span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;">കൃസ്തുമ</span><span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;">സിനും ഞാന്‍ ആ കട്ലറ്റുകളെ ഓര്‍ക്കും. ഇന്ന് കട്ട്ലെറ്റ് മുറുക്കാന്‍കടകളില്‍ പോലും കിട്ടും. പക്ഷെ പിന്നെയൊരിക്കലും അത്ര രുചിയുള്ള കട്ട്ലറ്റുകള്‍ കഴിക്കാനായില്ല... ഇന്നും ഓര്‍മ്മയില്‍ നാവില്‍ വേമ്പനാട്ടു കായല്‍ ഓളമുണര്‍ത്തുന്നു.. </span><br />
<span style="background-color: white; color: #1c1e21; font-family: Helvetica, Arial, sans-serif; font-size: 14px;">എല്ലാ പ്രീയപ്പെട്ട സുഹൃത്തുക്കള്‍ക്കും കൃസ്തുമസ് ആശംസകള്‍...</span></div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com3tag:blogger.com,1999:blog-4683237916644348422.post-159220527262748042019-12-03T08:48:00.002-08:002019-12-03T08:50:44.915-08:00ശ്യൂന്യ സ്ഥലം <div dir="ltr" style="text-align: left;" trbidi="on">
<br />
<span style="font-size: large;">
</span>
<div class="MsoNormal">
<b><span style="font-size: large;">ഭൂമാറില്‍ യന്ത്രക്കൈയാല്‍ തുരന്ന്</span></b></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>ഭൂഹൃദയം തൊടുവോളം കുഴിച്ച്</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>പച്ചമണ്ണടര്ക്കൂനകള് തീര്‍ത്തു</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>വിറ്റൊഴിച്ചു നാം പൊരുളും പശിമയും.</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-size: large;"><br /></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>ഹരിതമേനികൊണ്ടിക്കണ്ട കാലം</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>വെയിലുകോരിക്കുടിച്ചു ഭൂമിയില്‍</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>സകലജീവിക്കുമന്നംസമര്പ്പിച്ച</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>തരുവെ വേരോടെ മാന്തിപ്പറിച്ചും</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>പുഴ വരണ്ടുരല് ചുരണ്ടിത്തീര്ത്തും</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>മലിനപാതയിലിരുണ്ടും ചുരുണ്ടും</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>ഗുണിതമാക്കിയ ധനമൂല്യമുള്ക്കൊണ്ട്</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>വിജയമെന്നാര്ത്തട്ടഘോഷിക്കുന്നു... </b></span></div>
<div class="MsoNormal">
<span style="font-size: large;"><br /></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>ഇടനെഞ്ചില്‍ നോവുകൊണ്ടാഴത്തിലങ്ങു</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>ഹൃദയം തൊടുവോളം കുഴിച്ചെത്തുമ്പോള്‍</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>അവിടുണ്ട് സ്പന്ദിക്കാതെ ചോര</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>കിനിയുന്ന കനത്ത ശ്യൂന്യത..!</b></span></div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>എവിടെപ്പോയി ഹൃദയം...</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>തിരയുമ്പോള്‍ മുഴങ്ങിക്കേട്ടൊരുത്തരം.</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>കിടപ്പുണ്ടാഗോളച്ചന്തയില് ലേലത്തില്‍</b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b><br /></b></span></div>
<div class="MsoNormal">
<span style="font-family: ML-TTKarthika; font-size: large;"><b>വിലയേറുന്നതും കാത്ത്.</b></span></div>
<br /></div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com4tag:blogger.com,1999:blog-4683237916644348422.post-77787319797942959122019-11-01T19:41:00.004-07:002019-11-01T19:43:50.808-07:00പുരോഗമനവാദിയും ചോളസ്വാമിയും <div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal">
<span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">ദൊഢഗണപതിക്കോവിലിനു</span><span lang="ML" style="font-size: 9pt; line-height: 107%;"> </span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">മുൻഭാഗത്തെ
നടവഴിയിൽ</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">, </span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">ചെട്ടിയാർ സ്റ്റോഴ്സിനു തൊട്ടു മുന്നിലായി കമലമ്മയുടെ പൂക്കടയുണ്ട്</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">ആ നിരയിൽ നിരവധി
പൂക്കടകൾ ഉണ്ടെങ്കിലും കമലമ്മയുടെ കടയിലായിരിക്കും എല്ലാസമയത്തും തിരക്ക്</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">അവരുടെ മകൾ
കുറച്ചു കാലമായി ഞങ്ങളുടെ തോട്ടത്തിലാണ് പണിയെടുക്കുന്നത്</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;"> കവിത</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">
തീപ്പെട്ടിക്കൊള്ളി പോലെ ഒരു പെണ്ണ്</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">.</span><span lang="EN-IN" style="font-size: 9pt; line-height: 107%;"> </span><span lang="ML" style="font-family: "kartika" , serif; font-size: 9pt; line-height: 107%;">ഭർത്താവ്
ശ്രീമുരുകൻ ഡ്രൈവറാണ്</span><span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;">.</span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , serif; font-size: 9pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;">“</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">അമ്മ തനിച്ചാണ് താമസം</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഞങ്ങളുടെ കൂടെ കഴിയുന്നത്
അമ്മയ്ക്ക് ഇപ്പം ഇഷ്ടമില്ലാതെയായി</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;">”<span style="mso-spacerun: yes;">
</span></span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">–</span><span lang="ML" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"> </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">കവിത </span><span lang="ML" style="font-size: 9.0pt; line-height: 107%; mso-bidi-font-family: Kartika; mso-bidi-language: ML;"><span style="mso-spacerun: yes;"> </span></span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഒരിക്കല്‍ അറിയിച്ചു.
<span style="mso-spacerun: yes;"> </span></span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><span style="mso-spacerun: yes;"><br /></span></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ശ്രീമുരുകനുമായ് പ്രണയിച്ച് കൂടെപ്പോയതാണ് അവൾ</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ജാതിയും കുലവും
മാറിയുള്ള പ്രണയം കമലമ്മയ്ക്ക് തീരെ സ്വീകാര്യമായിരുന്നില്ല</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><span style="mso-spacerun: yes;"> </span></span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">തോട്ടപ്പണി</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;"> </span><span lang="ML" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><span style="mso-spacerun: yes;"> </span></span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">കഴിഞ്ഞു ഷവലിൽ നിന്ന് ചേറു കൊട്ടിക്കളഞ്ഞുകൊണ്ട്
അവൾ ആരോപിച്ചു</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.- “</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഇല്ലാത്തതൊക്കെ പറഞ്ഞ് അമ്മ എന്നെയും മുരുകണ്ണനേയും <span style="mso-spacerun: yes;"> </span>ഇറക്കിവിട്ടു. ഞങ്ങള്‍ വേറെ വീട്ടിലേക്കു മാറി</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ആ
ചോളസ്സാമിയുമായി ചില വൃത്തികെട്ട ഇടപാടൊക്കെ അമ്മയ്ക്കുണ്ട്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഞങ്ങടെ കൂടെ
കഴിഞ്ഞാൽ അതൊന്നും നടക്കില്ലല്ലൊ</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">...” </span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഭയങ്കര ആരോപണമാണത്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">കാരണം ചോളസ്സാമി എന്നു ചിലർ രഹസ്യമായും പരിഹസിച്ചും
വിളിക്കുന്ന കന്ദസ്വാമി അറിയപ്പെടുന്ന വ്യക്തിത്വമാണ്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">പൂജയും
ജ്യോത്സ്യവും പൊതുസേവനവുമൊക്കെയുള്ള അദ്ദേഹം</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;"> </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഭാവിയിൽ ഗമണ്ടൻ ആൾദൈവം
ആകുവാനുള്ള സാധ്യത തള്ളിക്കളയുവാൻ കഴിയില്ല</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">അതുകൊണ്ട് ഞങ്ങള്‍ ചില പുരോഗമന വാദികള്‍ അയാളെ
നോട്ടമിട്ടിരിക്കുന്നു. അത്തരം ഒരാളുമായി കമലമ്മയ്ക്ക് രഹസ്യ ബന്ധമുണ്ടെന്ന് മകൾ
തന്നെ ആരോപിക്കുന്ന നിലയ്ക്ക് ഇതിലൊക്കെ സത്യം ഇല്ലാതെ വരില്ല.</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;"> </span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">“</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">പക്ഷെ അമ്മയുടെ കടയിൽ വലിയ കച്ചവടമാണല്ലോ</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">..”</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> എന്നു കഴിഞ്ഞൊരു
ദിവസം ഞാൻ പറഞ്ഞപ്പോൾ കവിതയുടെ കരിങ്കണ്ണിലെ പ്രകാശം കുറഞ്ഞത് കണ്ടു</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">തോട്ടത്തിലെ പണിക്കാരിൽ ഏറ്റവും ഉത്സാഹിച്ചു
പണിയെടുക്കുന്നത് അവളാണ്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">പോരെങ്കിൽ ഏറ്റവും ചെറുപ്പം</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ആള് തീപ്പെട്ടിക്കൊള്ളിയാണെങ്കിലും ഭംഗിയുള്ള ആ
കണ്ണുകൾക്ക് എന്തോ ഒരു കാന്തശക്തിയാണ്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> അതുകൊണ്ടൊക്കെയാകാം അടുത്ത കാലത്ത് അവളോട് തരം
കിട്ടുമ്പോഴൊക്കെ സംസാരിക്കുവാൻ തോന്നുന്നത്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> വെറുതെയല്ല ശ്രീമുരുകൻ
അവളുടെ പിന്നാലെ കൂടിയത് എന്നൊക്കെ ഞാൻ ചിന്തിക്കും</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">വൈകുന്നേരങ്ങളിൽ
മറ്റു പണിക്കാരികൾ തിരക്കിട്ട് മടങ്ങിയാലും പണിയായുധങ്ങൾ വൃത്തിയാക്കി
സൂക്ഷിക്കുവാൻ കുറച്ചുനേരം കൂടി കവിത തോട്ടത്തിൽ കാണും</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> എന്തൊക്കെയോ
കവിതയ്ക്ക് പറയാനുമുണ്ട് എന്ന് അവളുടെ മറ്റും ഭാവങ്ങളും കാണുമ്പോള്‍ എനിക്കു
തോന്നാറുണ്ട്. </span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">മുരുകണ്ണന്റെ സ്വഭാവം ഒത്തിരി മാറി</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">, </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">അയാളെന്നെ
ഉപദ്രവിക്കും എന്നൊക്കെ അവൾ പറഞ്ഞപ്പോൾ ഞാനുള്ളുകൊണ്ട് സന്തോഷിച്ചു</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">കന്ദസ്വാമിയും
കമലമ്മയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ എന്തെങ്കിലും അവളിൽ നിന്നു വീണു
കിട്ടണമെന്നു ഞാൻ ആഗ്രഹിച്ചു</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> കാരണം കന്ദസ്വാമിയെ ഒന്നു പെടുത്തുവാന്‍ പുരോഗമനക്കാര്‍ക്ക്
അത് ചിലപ്പോള്‍ ഉപകരിക്കും. <o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">“</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ചോളസ്സാമി എല്ലാരോടും ഉപദേശിക്കും</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">,</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> അമ്മേടെ കൈയി<a href="https://www.blogger.com/null" name="_GoBack"></a>ല്‍ നിന്നും പൂ <span style="mso-spacerun: yes;"> </span>വാങ്ങണമെന്ന്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> ചോളം
വിറ്റുനടന്ന അയാളെങ്ങനെ വലിയ ആളായി എന്നൊക്കെ ഞങ്ങള്‍ക്കറിയാം. സാറിനറിയോ...” - അവള്
ആ കറുത്ത ചുണ്ടുകള്‍ എന്റെ ചെവിയുടെ തൊട്ടരികില്‍ കൊണ്ടുവന്ന് ശബ്ദം താഴ്ത്തി
പറഞ്ഞു- “അയാള്‍ എന്നേം പിടിക്കുവാന്‍ വന്നിട്ടുണ്ട് സാറേ.. സമ്മതിക്കാഞ്ഞപ്പോള്‍
ഭസ്മം എറിഞ്ഞെന്നെ ശപിച്ചതാണ്. ഒരുകാലത്തും പെറാതെ പോട്ടെ എന്ന്. അതുകൊണ്ട്
എനിക്കൊന്നും ശരിയാവുന്നില്ല.</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">”</span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">അതുകേട്ടു അടക്കിയ ശബ്ദത്തില്‍ ഞാന്‍ ചിരിച്ചു</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">.</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> എന്റെ കണ്ണുകള്‍
വെറുതെ ചുറ്റും പരതുന്നുണ്ടായിരുന്നു. അവള്‍ക്കു പിന്നാലെ മോട്ടോര്‍ പുരയില്‍
എത്തിയപ്പോള്‍ ഈ സ്വാമിമാര്‍ മിക്കവരും ഇത്തരക്കാരാണ് എന്നോ മറ്റോ ഞാന്‍ പറഞ്ഞു</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">. </span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">“</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">മുരുകന് നിന്നെ എന്നും ഉപദ്രവിക്കുമോ</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">?” </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">എന്നു ഞാന്‍ ചോദിക്കുന്നതിനിടയില്‍ <span style="mso-spacerun: yes;"> </span><span style="mso-spacerun: yes;"> </span>കവിത
എങ്ങനെയാണ് എന്റെ കരവലയത്തില്‍ വന്നത്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">! </span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;">ഞാനും കന്ദസ്വാമിയായത്</span><span lang="ML" style="font-family: "mangal" , "serif"; font-size: 9.0pt; line-height: 107%;">!</span><span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"> ഈ പുരോഗമന
വാദികളുടെ ആശയങ്ങളില്‍ പലപ്പോഴും ചില വിടവുകള്‍ ഉണ്ടാകും എന്നോര്‍ത്ത് ഞാന്‍ സ്വയം
സമാധാനിക്കുകയാണ് ഇപ്പോള്‍. </span><span lang="EN-IN" style="font-size: 9.0pt; line-height: 107%; mso-bidi-font-family: Kartika; mso-bidi-language: ML;"><o:p></o:p></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><br /></span></div>
<div class="MsoNormal">
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><span style="font-family: "kartika" , serif;">കണക്കൂര്‍ ആര് സുരേഷ്കുമാര്‍</span></span><br />
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><span style="font-family: "kartika" , serif;"><br /></span></span>
<span lang="ML" style="font-family: "kartika" , "serif"; font-size: 9.0pt; line-height: 107%;"><span style="font-family: "kartika" , serif;">(പ്രവാസിശബ്ദം പൂനെ - പ്രസിദ്ധീകരിച്ചത് )</span></span></div>
<br /></div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com5tag:blogger.com,1999:blog-4683237916644348422.post-61462584922320513952019-03-04T00:50:00.002-08:002019-03-04T00:50:20.868-08:00Making of a statue<div dir="ltr" style="text-align: left;" trbidi="on">
<br />
<div class="MsoNormal">
<span style="font-size: 18.0pt; line-height: 115%; mso-bidi-font-size: 16.0pt;">Making of a statue <o:p></o:p></span></div>
<div class="MsoNormal">
==============================</div>
<div class="MsoNormal">
Where the tip of index finger points? </div>
<div class="MsoNormal">
Monarch asked- North or South...? <span style="mso-spacerun: yes;"> </span></div>
<div class="MsoNormal">
No...<span style="mso-spacerun: yes;"> </span>It points towards
the soil where </div>
<div class="MsoNormal">
the tears,<span style="mso-spacerun: yes;"> </span>sweat,
blood and semen made wet.</div>
<div class="MsoNormal">
-The sculptor answered confidently.</div>
<div class="MsoNormal">
Monarch ordered to cut his hands.<span style="mso-spacerun: yes;"> </span></div>
<div class="MsoNormal">
Without hands, the sculptor started to work</div>
<div class="MsoNormal">
Sculpted the dream in the sky...</div>
<div class="MsoNormal">
with his scorched lips, </div>
<div class="MsoNormal">
squint eyes and wheeze. </div>
<div class="MsoNormal">
See the statue... still it in sky.</div>
<div class="MsoNormal">
Whenever new monarch yells<span style="mso-spacerun: yes;">
</span></div>
<div class="MsoNormal">
It happens to visible there. </div>
<div class="MsoNormal">
===========================</div>
<div class="MsoNormal">
<br /></div>
<div class="MsoNormal">
Kanakkoor Sureshkumar </div>
<br /></div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1tag:blogger.com,1999:blog-4683237916644348422.post-77046443371977966792018-10-27T12:08:00.001-07:002018-10-27T12:10:44.703-07:00വീണ്ടും ചില ഗാന്ധിചിന്തകള്‍<div dir="ltr" style="text-align: left;" trbidi="on">
വീണ്ടും ചില ഗാന്ധിചിന്തകള്‍<br />
<img alt="Image result for à´à´¾à´¨àµà´§à´¿à´à´¿ à´àµà´±à´¿à´ªàµà´ªàµ" src="https://encrypted-tbn0.gstatic.com/images?q=tbn:ANd9GcQWpEw6tsrXkxWwDzveykDgnLdcdIl6Bty1y-oJhpvxNrBAnr66" /><br />
<span style="white-space: pre;"> </span>ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നമ്മള് പഠിച്ചതും നമ്മെ പഠിപ്പിച്ചതുമായ ഗാന്ധിപാഠങ്ങളില് എന്താണ് ഇപ്പോള്‍ ഉള്ളില്‍ അവശേഷിക്കുന്നത് എന്ന ചോദ്യം ഒരോ ഭാരതീയനും ചോദിക്കേണ്ടതുണ്ട്. ഓരോ വര്‍ഷവും ഗാന്ധിജയന്തി ആചരിക്കുന്ന വേളയില്‍ നാം പൊടി തട്ടിയെടുക്കുന്ന സൂക്തങ്ങളും മൈക്കിനു മുമ്പില്‍ നടത്തുന്ന അനുസ്മരണങ്ങളും ഉണര്‍ത്തുന്ന ഗാന്ധിചിന്തകള്‍ വായു നിറഞ്ഞ കുമിളകളായി അന്തരീക്ഷത്തില്‍ എവിടെയൊ ഉടഞ്ഞു പോകുകയാണ്. ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥങ്ങളെ നേടി ഒരു വിഭാഗം ഇന്ന് അലയുമ്പോള്‍, സനാതന ഹിന്ദുത്വമെന്ന ആശയത്തെ മരണം വരെ മുറുക്കിപ്പിടിച്ച് ആ ആശയത്തിനായി മരിച്ച മനുഷ്യന് ലോകത്തോടു പറഞ്ഞു- 'ഞാനൊരു സനാതന ഹിന്ദുവാണ്...' ഒരുപക്ഷെ ഇത്രയധികം പഠിക്കപ്പെട്ട ഒരു നേതാവ് ലോകത്ത് വേറെയില്ല. അത്രതന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ട ജനനേതാവുമുണ്ടാവില്ല. എങ്കിലും നോട്ടിലുള്ള ചിരിക്കുന്ന ഗാന്ധിയില്‍ നിന്നും രാഷ്ട്രപിതാവിലേക്കുള്ള ദൂരം കാലം ചെല്ലുന്തോറും കൂടിക്കൂടി വരുന്നു എന്നു തോന്നുന്നു.<br />
<span style="white-space: pre;"> </span>ഗാന്ധിജിയുടെ കാഴ്ചപ്പാടുകളില്‍ ഏറ്റവും ശക്തം ധാര്‍മികത എന്നതായിരുന്നു. അതിനെയാണ് ഫാസിസ്റ്റ് ശക്തികള്‍ ഏറെ ഭയന്നതും. ആ മഹാത്മാവ് മതസൗഹാര്‍ദ്ദത്തിന്റെ വലിയ പാഠങ്ങള്‍ നല്കിയപ്പോള് അതില്‍ ഭയന്ന വര്‍ഗ്ഗീയ ശക്തികള്‍ മതമെന്ന വലിയ കച്ചവടച്ചരക്കിനെ ബുദ്ധിപൂര്‍വ്വം വിറ്റഴിക്കുകയായിരുന്നു ഇക്കാലമത്രയും. അതിന്നും തുടരുന്നു. മനുഷ്യന് എന്തു ഗുണമാണ് ഈ മതങ്ങള്‍ ഇക്കാലമത്രയും കൊണ്ടു ചെയ്തത് എന്ന ചോദ്യം അവശേഷിക്കുന്നു. ചരിത്രത്തിന്റെ എല്ലാ സത്യങ്ങളേയും മറച്ചുപിടിച്ച് വെറും മിത്തുകള്‍ പ്രതിഷ്ഠിച്ച് ചിലര്‍ മുഴുവന്‍ ജനതയേയും കബളിപ്പിക്കുമ്പോള്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാനാവാതെ കുഴങ്ങുകയാണ് ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനത. ഏതെങ്കിലും ഒരു പക്ഷത്ത് നിങ്ങള്‍ വിശ്വസിച്ചേ മതിയാവു എന്ന് ആരൊക്കെയോ നിര്‍ബന്ധം പിടിക്കുകയാണ്. പക്ഷം ചേരാത്തവരെ ഹിംസിക്കുകയാണ് പുതു ഫാസിസ്റ്റു ശക്തികള്‍. ഇന്ന് ഗാന്ധിയെ വിമര്‍ശിക്കുന്നത് വളരെ സാധാരണയായ കാര്യമാണ്. ഒരു പച്ച മനുഷ്യന് എന്ന നിലയില്‍ ചില ഗാന്ധിയന്‍ നിലപാടുകളെ ആര്‍ക്കും വിമര്‍ശിക്കാം. എന്നാല്‍ ഗാന്ധിവധത്തെ ന്യായീകരിക്കുമ്പോള്‍ കളി മാറുകയാണ്. അതിനു പ്രധാന കാരണം, പെട്ടന്നുണ്ടായ ഒരു ക്ഷോഭത്തില്‍ ഉതിര്‍ന്ന വെടിയുണ്ടകളല്ല ആ മഹാത്മാവിന്റെ ജീവന് അപഹരിച്ചത് എന്നതുതന്നെ. പതിനാലു വര്‍ഷങ്ങളുടെ കാലയളവില്‍ അഞ്ചുതവണ നടന്ന പാളിയ ശ്രമങ്ങള്‍ക്കു ശേഷമാണ് ആറാമത്തെ തവണ പദ്ധതി വിജയിച്ചത്. അതിന്റെ തുടര്‍ച്ചകള്‍ ഇന്നും ഭാരതഭൂമിയില്‍ നടക്കുന്നു എന്നതാണ് ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം. അഹിംസയുടെ പാഠങ്ങള്‍ ലോകസമൂഹത്തിന് പഠിപ്പിച്ചു കൊടുത്ത ഭാരതഭൂമിയില്‍ തോക്കുകൊണ്ട് നീതി നടപ്പാക്കുന്നതിലെ വിചിത്രമായ വിരോധാഭാസമല്ല നമ്മെ കൂടുതല്‍ ഭയപ്പെടുത്തേണ്ടത്. മറിച്ച് ഭാരതത്തിന്റെ പൊതു ബോധത്തില്‍ വരുന്ന ഭീതി എന്ന വികാരത്തിന്റെ തീവ്രത കൂടിവരുന്നതിലെ അസ്വാഭാവികതയാണ് നമ്മുടെ ഉറക്കം ഇനി നഷ്ടപ്പെടുത്തുവാന്‍ പോകുന്നത്.<br />
<span style="white-space: pre;"> </span>എന്തായിരുന്ന ശരാശരി ഭാരതീയന് ഗാന്ധിജി ? സത്യഗ്രഹമെന്ന കേവലമായ ഒരായുധം കൊണ്ട് സാമ്രാജ്യശക്തിയെ മുട്ടുകുത്തിച്ച ദേശീയ നേതാവു മാത്രമായിരുന്നോ ? ലോകത്തിലെ സായുധ വിപ്ളവങ്ങളുടെ ചരിത്രങ്ങള്‍ക്കിടയില്‍ അഹിംസ എന്ന ഏറ്റവും വിശിഷ്ടമായ മന്ത്രം ചൊല്ലി വിജയം വരിച്ചതിന്റെ പേരിലാണോ നാം അദ്ദേഹത്തെ ഓര്‍ക്കുന്നത് ? ഇന്ന് ചിലര്‍ക്ക് അങ്ങനെ ആയിരിക്കാം. എന്നാല്‍ എല്ലാവര്ക്കും അങ്ങനെയല്ല. ഒരു സാധാരണക്കാരന്റെ വേഷവിതാനങ്ങള്‍ പോലുമില്ലാതെ വെറും മുണ്ടുടുത്ത് മേലുടുപ്പു പോലും ധരിക്കാതെയാണ് അദ്ദേഹം ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. തേച്ചു വടിവാക്കിയ വസ്ത്രങ്ങളും ഏറ്റവും വില കൂടിയ വാഹനങ്ങളും പിന്നെയെങ്ങനെയാണ് ജനാധിപത്യസര്‍ക്കാരുകളുടെ നേതാക്കള്‍ക്ക് പഥ്യമായത് എന്ന് ഇന്നാരും ചോദിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. ഈ പ്രകൃതിയില്‍ സൗജന്യമായി ഒന്നുമില്ല. ഒരാള്‍ എന്തെങ്കിലും അധികമായി എടുക്കുമ്പോള്‍ മറ്റൊരാള്‍ക്ക് അത്രയും നഷ്ടമുണ്ടാകും എന്നു നമ്മെ ആ മഹാത്മാവ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പഠിപ്പിച്ചതാണ്. 'ഈ ഭൂമിയില്‍ നമ്മുടെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള എല്ലാം ഉണ്ട്. എന്നാല്‍ അത്യാഗ്രഹത്തെ തൃപ്തിപ്പെടുത്തുവാനായി ഭൂമിയില്‍ ഒന്നുമില്ല.' എന്ന ഗാന്ധിവാക്യം മണ്ണഞ്ചേരി സ്ക്കൂളില്‍ വച്ചു പണ്ട് പഠിച്ചത് കുറേക്കാലം മറന്നുപോയി എന്ന കുറ്റബോധം തോന്നിയത് കേരളം അടുത്തു കണ്ട വലിയ പ്രളയത്തിന്റെ വാര്‍ത്തകള്‍ കണ്ടപ്പോളാണ്. എല്ലാവര്ക്കും പുരോഗതി എന്നതായിരുന്നു സര്‍വോദയ എന്ന ആശയം കൊണ്ട് അദ്ദേഹം വിവക്ഷിച്ചത്. എന്നാല്‍ ഒരു വശത്ത് സമ്പത്തു കുമിഞ്ഞു കൂടിയ ഭാരതത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ചേരികളില്‍ പലതുമുള്ളത്. ഭരണാധികാരികള്‍ക്കായി ഗാന്ധിജിയുടെ ഉപദേശം ഇതായിരുന്നു- 'നിങ്ങള്‍ കണ്ട ഏറ്റവും ദരിദ്രനായ, ദുര്‍ബലനായ മനുഷ്യന്റെ മുഖം ഓര്‍ക്കൂ... അവന് എത്രമാത്രം ഗുണം ചെയ്യുന്നു എന്നു മനസ്സിലാക്കിവേണം നിങ്ങളെടുക്കുന്ന ഓരോ തീരുമാനവും.' ഇത് നമ്മുടെ ഭരണാധികാരികള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ഓര്‍ത്തുപോകുന്നു. ലോകത്തെ അഹിംസയുടെ പുതിയ പാഠങ്ങള്‍ കാണിച്ചുകൊടുത്ത ഭാരതം ഹിംസയുടെ പുതിയ ചരിത്രങ്ങള്‍ എഴുതി നിറയ്ക്കുമ്പോള്‍ ഈ കാഴ്ചകളില്‍ നിന്ന് രക്ഷിക്കുവാന്‍ ഗാന്ധിപ്പാര്‍ക്കിലെ പ്രതിമയുടെ മുഖമെങ്കിലും ഒന്നു മറച്ചു കൊടുത്തിരുന്നെങ്കില്‍...!<br />
<div>
--------------------------------------കണക്കൂര്‍ ആര്. സുരേഷ്കുമാര്‍.</div>
</div>
kanakkoorhttp://www.blogger.com/profile/13112491446565607360noreply@blogger.com1